SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.21 PM IST

ജില്ലയിൽ 2043 പേർക്ക് കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 2043 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2030 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13 പേർ രോഗബാധിതരായി. പുതുതായി 9062 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 22.54 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 876 പുരുഷൻമാരും 923 സ്ത്രീകളും 244 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 401പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2174 പേർ രോഗമുക്തരായി. 17077 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 155874 പേർ കൊവിഡ് ബാധിതരായി. 137854 പേർ രോഗമുക്തി നേടി. 57952 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക് ചുവടെ :

കോട്ടയം: 349, മറവന്തുരുത്ത് :108, മാടപ്പള്ളി : 81, മുത്തോലി : 74, ചങ്ങനാശേരി : 72, ആർപ്പൂക്കര : 69, അതിരമ്പുഴ : 68, കാഞ്ഞിരപ്പള്ളി : 60, പാമ്പാടി : 58, കടപ്ലാമറ്റം : 41, വൈക്കം : 39

ഇന്ന് 99 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ
ജില്ലയിൽ ഇന്ന് 99 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ നടക്കും. 82 കേന്ദ്രങ്ങളിൽ കൊവിഷീൽഡും 17 ഇടത്ത് കൊവാക്‌സിനുമാണ് നൽകുക. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് കുത്തിവയ്പ്പ്.
കോവിഷീൽഡ് വാക്‌സിന്റെ 90 ശതമാനവും ഒന്നാം ഡോസുകാർക്കാണ് നൽകുക. രജിസ്‌ട്രേഷനും ബുക്കിംഗും നടത്താത്തവർക്ക് വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി ഒന്നാം ഡോസ് സ്വീകരിക്കാനാവില്ല. ആദ്യ ഡോസ് സ്വീകരിച്ച് 12 ആഴ്ച്ച പിന്നിട്ടവർക്കാണ് കൊവിഷീൽഡിന്റെ രണ്ടാം ഡോസ് നൽകുക. ഇതിനുസരിച്ച് ഫെബ്രുവരി 20ന് മുൻപ് ഒന്നാം ഡോസ് സ്വീകരിച്ചവർ വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയാൽ വാക്‌സിൻ ലഭിക്കും. കൊവാക്‌സിൻ ആദ്യ ഡോസ് എടുത്ത് 28 ദിവസം പിന്നിട്ടവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തി രണ്ടാം ഡോസ് സ്വീകരിക്കാം. ഒന്നാം ഡോസ് കുത്തിവയ്പ്പിന് ഓൺലൈനിൽ ബുക്ക് ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.