പാലാ : മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ.എം മാണിയുടെ പാലായിലെ വസതിയായ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി അനുഗ്രഹം വാങ്ങി നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ.മാണിയും, കെ.എം മാണിയുടെ പത്‌നി കുട്ടിയമ്മയും റോഷി അഗസ്റ്റിനും ചേർന്നാണ് റോഷിയെ സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചു. 'കെ.എം. മാണി സാറിന്റെ വീട്ടിൽ നിന്നാണ് എന്റെ പുതിയ ഉത്തരവാദിത്തവും യാത്രയും ആരംഭിക്കുന്നത്. മാണി സാറിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെയും വികസന കാഴ്ചപാടുകളുടെയും പിന്തുടർച്ചയായിരിക്കും ഞാനും സ്വീകരിക്കുക. കേരള കോൺഗ്രസിന്റെ നയപരമായ കാര്യങ്ങൾ ചെയർമാനുമായി ആലോചിച്ച് അഭിപ്രായങ്ങൾ സ്വീകരിക്കുമെന്ന് റോഷി പറഞ്ഞു. മന്ത്രിസഭയിലും, എൽ.ഡി.എഫിലും കേരള കോൺഗ്രസ് എമ്മിന് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടെന്നും വകുപ്പിന്റെ കാര്യത്തിലും ഇത് ലഭിക്കുമെന്നാണ് കരുതെന്നതെന്നും ജോസ് കെ. മാണിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |