ചങ്ങനാശേരി: ആരെയും ആകർഷിക്കുന്ന മനോഹര ചിത്രങ്ങൾ കാൻവാസിൽ സൃഷ്ടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി അലീന ഷെറിൻ ഫിലിപ്പ്. വാട്ടർകളർ മുതൽ ഓയിൽ പെയിന്റിംഗും വോൾ പെയിന്റിംഗും വരെ അലീനയുടെ വിരലുകൾക്ക് അനായാസം വഴങ്ങും. എൽ.കെ.ജിയിൽ പഠിക്കുമ്പോൾ മുതൽ ചിത്രരചനയോട് താല്പര്യമുണ്ടായിരുന്നു. പഠനകാലയളവിൽ നിരവധി മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. 1500ഓളം ചിത്രങ്ങൾ ഇതിനകം വരച്ചു കഴിഞ്ഞു. ലോക്ക്ഡൗൺ കാലത്താണ് കൂടുതൽ വരച്ചുതുടങ്ങിയത്. കൊവിഡും പ്രളയവും വിഷയങ്ങളായി. ലണ്ടനിലെ ബിഗ്‌ബെൻ ടവറും ട്രെയിനുമെല്ലാം ഫോട്ടോകളാണോയെന്ന് തോന്നിപ്പിക്കും വിധമാണ് അലീന കാൻവാസിൽ പകർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ ഹിറ്റാണ്. ആവശ്യക്കാർക്ക് ചിത്രങ്ങൾ വരച്ച് നൽകാറുണ്ടെന്നും അലീന പറഞ്ഞു. രാജേഷ് മണിമല, സോമൻ കടയനിക്കാട്, ആഷിഖ് അലി ഖാൻ എന്നിവരിൽ നിന്നാണ് ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിച്ചത്. ക്ലിന്റന്റെ ചിത്രം വരച്ചതിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ചു. മൂന്ന് എക്‌സിബിഷനിൽ പങ്കെടുത്തു. കാർട്ടൂൺ , ത്രീഡി പ്രിന്റിംഗ്, അനിമേഷൻ എന്നിവ ചെയ്യണമെന്നും ആഗ്രഹമുണ്ട്. വെള്ളാവൂർ ചെല്ലിക്കുന്ന് വരത്തമല ഫിലിപ്പ്‌റെനി കുര്യൻ എന്നിവരാണ് മാതാപിതാക്കൾ. അനു ഷാലറ്റ് ഫിലിപ്പ്, മരിയ ഷോൺ ഫിലിപ്പ് എന്നിവർ സഹോദരങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |