SignIn
Kerala Kaumudi Online
Friday, 19 April 2024 7.07 PM IST

ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിൽ നാട്ടകം സിമന്റ്സ്

cement

കോട്ടയം : നഷ്ടക്കയത്തിൽ മുങ്ങി അടച്ചുപൂട്ടലിലെത്തിയ നാട്ടകം ട്രാവൻകൂർ സിമന്റ്സ് സംസ്ഥാന സർക്കാർ ഇടപെടലിലൂടെ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലേക്ക്. സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് അടിയന്തിരമായി നടപ്പാക്കുന്നതിന് മന്ത്രി വി.എൻ.വാസവൻ മുൻകൈഎടുത്തതോടെയാണ് സിമന്റ്സിൽ നിന്ന് വീണ്ടും വെള്ളപ്പുക ഉയരുമെന്ന് ഉറപ്പായത്. മന്ത്രി കഴിഞ്ഞ ദിവസം സിമന്റ്സ് സന്ദർശിച്ച് തൊഴിലാളി യൂണിയൻ നേതാക്കളായ അഡ്വ.വി.ബി.ബിനു ,സി.എൻ.സത്യനേശൻ എന്നിവരുമായി ചർച്ച നടത്തി. സർക്കാരിന്റെ അടിയന്തിര ഇടപെടലിന് വ്യവസായ മന്ത്രി പി.രാജീവ് സിമന്റ്സ് സന്ദർശിക്കുമെന്ന് വാസവൻ ഉറപ്പ് നൽകി.

1946ലാണ് നാട്ടകത്ത് ഫാക്ടറി ആരംഭിക്കുന്നത്. 1947ൽ വെള്ള സിമന്റ് ഉത്പാദനം തുടങ്ങിയതോടെ ലാഭത്തിലായി. ഇതിനുള്ള അസംസ്കൃത വസ്തുവായ കക്ക മത്സ്യതൊഴിലാളികളുടെ എതിർപ്പുകാരണം വേമ്പനാട്ടുകായലിൽ നിന്ന് ശേഖരിക്കാൻ കഴിയാതെ വന്നത് കമ്പനിയെ നഷ്ടത്തിലാക്കി. മാനേജ്മെന്റ് കെടുകാര്യസ്ഥതയാൽ മൂന്നുകോടി രൂപയുടെ ഡ്രഡ്ജർ തുരുമ്പെടുത്തു. ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്ലിന്റർ കൊണ്ട് അല്പം സിമന്റും വാൾപുട്ടിയുമാണ് ഇപ്പോൾ നിർമിക്കുന്നത്.

യു.ഡി.എഫ് ഭരണകാലത്തെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. നാട്ടകത്തെ 56 ഏക്കറും വൈക്കത്തെ രണ്ടര ഏക്കറും വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. പൊതുമേഖലയിലുള്ള വെള്ളൂർ ന്യൂസ് പ്രിന്റിനെ നിലനിറുത്താൻ നടത്തിയതുപോലുള്ള ഇടപെടൽ സിമന്റ്സിന്റെ കാര്യത്തിലും സംസ്ഥാന സർക്കാരിൽ നിന്ന് അടിയന്തിരമായി ഉണ്ടാവണം. നേരത്തേ പ്രഖ്യാപിച്ച വികസന പാക്കേജും ഗ്രേസിമന്റ് യൂണിറ്റും വൈവിദ്ധ്യകരണവും കൊണ്ടേ കമ്പനി രക്ഷപ്പെടൂ.

അഡ്വ.വി.ബി.ബിനു, ട്രാവൻകൂർ സിമന്റ്സ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി

പ്രശ്നങ്ങൾ അടുത്തറിയാം.സിമന്റ്സിനെ രക്ഷിക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകും. ഇതിന്റെ മുന്നോടിയായാണ് തൊഴിലാളി നേതാക്കളുടെ യോഗം വിളിച്ചത്. സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുന്നതടക്കം പൊതുമേഖലാസ്ഥാപനമായ ട്രാവൻകൂർ സിമന്റ്സിനെ ലാഭത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന് ആവശ്യമായതെല്ലാം ചെയ്യും.

വി.എൻ.വാസവൻ, സഹകരണ മന്ത്രി

സർക്കാർ പാക്കേജ്

ഗ്രേസിമന്റ് നിർമിക്കുന്നതിന് മൂന്ന് മില്ലിന് അനുമതി തേടിയതിൽ ഒരെണ്ണം സർക്കാർ അനുവദിച്ചു.

കെ.എസ്.ഇ.ബി ക്കാവശ്യമായ കോൺക്രീറ്റ് പോസ്റ്റുകൾ സിമന്റ്സിൽ നിന്ന് വാർത്തു നൽകും

കാക്കനാട് സിമന്റ്സ് വക രണ്ടേമുക്കാൽ ഏക്കർ സ്ഥലം 25 കോടിക്ക് കിൻഫ്രക്ക് നൽകും

ഈ പണം ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പി.എഫ് അടക്കമുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.