കോട്ടയം : ലോക്ക് ഡൗണിന് ശേഷം ജനജീവിതം ഇന്ന് സാധാരണ നിലയിലേയ്ക്ക് മടങ്ങുമ്പോൾ എല്ലാ ഒരുക്കങ്ങൾക്കുമുള്ള തിരക്കായിരുന്നു ഇന്നലെ. ഇന്നലെ പതിവിന് പുറമേ വാഹനങ്ങൾ നിരത്തിലിറങ്ങി. സ്ഥാപനങ്ങൾ തൂത്ത് തുടച്ച് വൃത്തിയാക്കി. സ്വകാര്യ ബസുകൾ റിപ്പയർ ചെയ്ത് സർവീസിന് സജ്ജമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി എട്ട് ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ എല്ലാ കടകളും തുറക്കാമെങ്കിലും നിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാമാണെന്നതിൽ പൂർണ വ്യക്തതയില്ല. ഇന്നലെ വ്യാപാര സ്ഥാപനങ്ങൾ ഉടമകളും ജീവനക്കാരുമെത്തി വൃത്തിയാക്കി. തുടക്കമെന്ന നിലയിൽ നാമമാത്രമായ സ്വകാര്യ ബസുകൾ സർവീസ് നടത്തും. തുടർച്ചയായുള്ള മഴയെ തുടർന്ന് ബസുകളുടെ സീറ്റുകളിൽ പൂപ്പലും പുറത്ത് ചെളിയും പിടിച്ച് കിടക്കുകയായിരുന്നു. ഇവയെല്ലാം ജീവനക്കാരെത്തി കഴുകി വൃത്തിയാക്കി. യാത്രക്കാരുടെ എണ്ണമനുസരിച്ച് സർവീസ് നടത്തുന്ന രീതി തുടരാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. റെയിൽവേ സ്റ്റേഷനുകളിലും എല്ലാ സുരക്ഷാ സംവിധാനങ്ങളോടെ യാത്രക്കാരെ സ്വീകരിക്കാൻ സജ്ജമായി.
സ്വകാര്യ ബസുകൾ സർവീസ് നടത്തും
'' ഇന്ന് 50 ബസുകൾ സർവീസ് നടത്തും. എങ്കിലും കാര്യമായി യാത്രക്കാർ ഉണ്ടാകില്ല. നിലവിലെ ഡീസൽ വിലയ്ക്ക് സർവീസ് നടത്തുന്നത് നഷ്ടമാണ്. കൊവിഡ് ഭയന്ന് സ്വന്തം വാഹനം വാങ്ങിയവരുടെ എണ്ണവും കൂടി. അതും ബാധിക്കും''
സുരേഷ്, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |