കുമരകം: പരുക്കേറ്റു കിടന്ന തെരുവുനായയെ മൃഗാശുപത്രിയിൽ എത്തിച്ച വനിത പഞ്ചായത്ത് അംഗത്തെ നായയുടെ സംരക്ഷണം ഏറ്റെടുത്തില്ലെന്നാരോപിച്ച് മൃഗ സ്നേഹിയായ ജോബിൻ ആക്ഷേപിച്ചതായി പരാതി. ഏതു നിമിഷവും നിലംപൊത്താറായ വീട്ടിൽ ശയ്യാവലംബരായ പിതാവിനോടും ഭർത്താവിനോടും ഒപ്പം പരിക്കേറ്റ ഒരു നായയെ കൂടി സംരക്ഷിക്കുക അസാദ്ധ്യമാണെന്ന് അറിയിച്ചിട്ടും ഇയാൾ ദയ കാണിച്ചില്ലെന്ന് കുമരകം പഞ്ചായത്ത് 12-ാം വാർഡ് അംഗമായ ദിവ്യാ ദാമോദരൻ പറഞ്ഞു. തന്നെ അവഹേളിക്കുന്ന തരത്തിൽ നവ മാദ്ധ്യമത്തിലിട്ട പോസ്റ്റ് പിൻവലിക്കണമെന്ന ആവശ്യവുമായി പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
വയറിന് മരകമായി പരിക്കേറ്റ് കുടൽമാല പുറത്ത് വന്ന നിലയിൽ മണിക്കൂറുകളോളം റോഡിൽ കിടന്ന നായയെ മറ്റൊരു അംഗമായ ജോഫി ഫെലിക്സിന്റെ സഹായത്തോടെ കോടിമതയിലുള്ള ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അന്ന് വൈകുന്നേരത്തോടെ ജോബിനും സുഹൃത്തുക്കളും ചേർന്ന് നവ മാദ്ധ്യങ്ങളിലൂടെ ഇവരെ അധിക്ഷേപിച്ചു പോസ്റ്റിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |