കുമരകം: കായലിന്റെ കാവലാളായ രാജപ്പന്റെ അക്കൗണ്ടിൽ നിന്ന് അടിച്ചുമാറ്റിയ 5,23,000 രൂപ തിരികെ നിക്ഷേപിച്ച് സഹോദരി വിലാസിനി തലയൂരി. തന്റെ അക്കൗണ്ടിൽ നിന്ന് താനറിയാതെ സഹോദരി പണം പിൻവലിച്ചുവെന്ന് രാജപ്പൻ പൊലീസിൽ പരാതി നൽകിയിരുന്നു. പിൻവലിച്ചിട്ടില്ലെന്നായിരുന്നു വിലാസിനിയുടെ ആദ്യ നിലപാട്. അടുത്ത ദിവസം പിൻവലിച്ചത് തനിക്കു വേണ്ടിയല്ലെന്നും സഹോദരന് സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകാനായിരുന്നെന്നും നിലപാട് മാറ്റി. പിന്നീട് , പണം പിൻവലിച്ച ദിവസംതന്നെ കെെപ്പുഴമുട്ട് പാലത്തിന് സമീപം വച്ച് രാജപ്പനെ ഏല്പിച്ചുവെന്നും വിശദീകരിച്ചു. കേസ് പൊലീസ് ഗൗരവത്തോടെ അന്വേഷിക്കുകയും പത്രമാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെ വിലാസിനി പണം തിരികെ നൽകാൻ തയ്യാറാവുകയായിരുന്നു. ഒരു ബന്ധു വഴി 5,23,000 രൂപ കുമരകം ഫെഡറല്‍ ബാങ്ക് ശാഖയില്‍ തിരിച്ചടച്ചു . തന്റെ പണം ലഭിച്ചതിനാൽ കേസ് പിൻവലിക്കുമെന്ന് രാജപ്പൻ അറിയിച്ചു. ജോയിന്‍റ് അക്കൗണ്ട് ഇനി രാജപ്പന്റെ പേരിൽ മാത്രമാക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |