SignIn
Kerala Kaumudi Online
Thursday, 25 April 2024 1.59 PM IST

സർക്കാർ കൈപിടിക്കും, കൈത കർഷകർക്ക് ഇനി നല്ലകാലം

kaitha

കോട്ടയം: 'ജില്ലയിൽ ഒരു ഉത്പ്പന്നം' പദ്ധയിൽപ്പെടുത്തി മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ തയ്യാറാക്കാൻ വ്യവസായ വകുപ്പ് കൈതച്ചക്ക തിരഞ്ഞെടുത്തതോടെ കർഷകർ പ്രതീക്ഷയിലായി. കൊവിഡിനെ തുടർന്നുണ്ടായ വിലയിടിവിനെ മറികടന്ന് ലാഭത്തിന്റെ രുചി നുണയാനാകുമെന്നാണ് വിശ്വാസം.

108 യൂണിറ്റുകളാണ് ഈ വർഷം ലക്ഷ്യമിടുന്നത്. ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഒരു യൂണിറ്റിന് പത്തു ലക്ഷം രൂപവരെ സഹായം ലഭിക്കും. പുതിയ വ്യവസായം ആരംഭിക്കുന്നവക്കു മാത്രമല്ല, നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പ്രയോജനമുണ്ട്.

 കൈതവിളയും നാട്
റബറിന്റെ നാട് മാത്രമല്ല, കൈതച്ചക്കയുടേയും കേന്ദ്രമായി കോട്ടയം മാറി. എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൈത കൃഷി കോട്ടയത്താണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലെ റബറിന് ഇടവിള കൃഷിയാണ് കൈത. മുണ്ടക്കയം, എരുമേലി, മണിമല എന്നിവിടങ്ങളിലാണ് തോട്ടങ്ങളേറെയും. ചെറുവള്ളി എസ്‌റ്റേറ്റിൽ 350 ഏക്കർ സ്ഥലത്ത് കൃഷിയുണ്ട്. മുണ്ടക്കയം വെള്ളനാടി എസ്‌റ്റേറ്റ്, കൂട്ടിക്കൽ താളുങ്കൽ എസ്‌റ്റേറ്റ്, എരുമേലി പാലംപാടം എസ്‌റ്റേറ്റ് എന്നിവിടങ്ങളിലാണ് വലിയ തോട്ടങ്ങൾ. ചിറ്റടി, പഴുവത്തടം, പാറത്തോട് എന്നിവിടങ്ങളിലും പാലാ, ഭരണങ്ങാനം, രാമപുരം പൈക പ്രദേശങ്ങളിലും കൈത മയമാണ്.

പ്രയോജനങ്ങൾ
 കഴിഞ്ഞ ഏപ്രിലിൽ കിലോയ്ക്ക് 40 രൂപ, ഇപ്പോൾ 17രൂപ

 ഇടനിലക്കാരെ ഒഴിവാക്കുമ്പോൾ മികച്ച വില ലഭിക്കും

 മൂല്യവർദ്ധിത ഉത്പന്നങ്ങൾ കർഷകർക്കും പ്രയോജനം

 ഒരു യൂണിറ്റിൽ കുറഞ്ഞത് 15 പേർക്ക് തൊഴിൽ ലഭിക്കും

യൂണിറ്റ് തുടങ്ങാൻ

വ്യക്തികൾക്കും സംഘങ്ങൾക്കും സംരംഭം ആരംഭിക്കാം. പദ്ധതി തയാറാക്കിയശേഷം വ്യവസായ വികസന ഓഫീസർമാർ വഴി അപേക്ഷിക്കാം. 35 ശതമാനം വരെയാണ് സബ്‌സിഡി. സ്ത്രീകൾക്കും പട്ടികജാതി വിഭാഗത്തിനും ഗ്രാമീണ മേഖലയിലുള്ളവർക്കും പ്രത്യേക ഇളവുണ്ട്. ഒരു യൂണിറ്റ് ആരംഭിക്കാൻ 10 മുതൽ 25 ലക്ഷം വരെ രൂപ ചെലവു വരും.

 ഒരേക്കർ കൃഷിക്ക്

ചെലവ് 2.5 ലക്ഷം

യു.പി, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്കാണ് കൈതച്ചക്ക കൂടുതലും കയറ്റി അയയ്ക്കുന്നത്. കൈതച്ചക്കയ്ക്ക് വലിയ വിപണി സാദ്ധ്യത കേരളത്തിലമുണ്ട്. മദ്യം, വൈൻ, സാനിറ്റൈസർ എന്നിങ്ങനെ വിവിധ ഉത്പ്പന്നങ്ങൾ നിർമിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കണം. വ്യവസായ, സഹകരണ മേഖലകൾ കൈതച്ചക്ക സംസ്കരണ രംഗത്തേയ്ക്ക് കടന്നു വരണം''

-ജോജോ വാളിപ്ളാക്കൽ, (സംസ്ഥാന പ്രസിഡന്റ്, പൈനാപ്പിൾ ആൻഡ് റബർ ഗ്രോവേഴ്സ് അസോ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KAITHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.