കോട്ടയം: ഇരുപത്തിനാലു മണിക്കൂറും ജോലി. പക്ഷേ, തൊഴിലുറപ്പ് തൊഴിലാളികളുടെ അത്ര പോലുമില്ല കൂലി. കൊവിഡ് രൂക്ഷമായതോടെ നിന്ന് തിരിയാൻ സമയമില്ലാതെ ജോലി ചെയ്യുന്ന ആശ വർക്കർമാർക്ക് ആകെ നൽകുന്നത് ദിവസം 200 രൂപ!
ഓരോ പഞ്ചായത്തിലും ആയിരം പേർക്ക് ഒരു ആശ വർക്കർ എന്നതാണ് കണക്ക്. മറ്റു തൊഴിലിനു പോകാതെ ആരോഗ്യ രംഗത്തു മാത്രമാണ് ദിവസം മുഴുവൻ. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജോലി ഭാരം ഇരട്ടിയായി. സ്വന്തമായി വാഹനങ്ങളില്ലാത്തവരാണ് ഭൂരിഭാഗവും. ഇവരെല്ലാം നടന്ന് വീടുകളിലെത്തി വേണം സേവനം ചെയ്യാൻ. ഇന്ധനവില വർദ്ധിച്ചപ്പോൾ വാഹനങ്ങളുള്ളവരും കഷ്ടത്തിലായി. കൊവിഡ് കാല ഇൻസെന്റീവും ഇപ്പോൾ ലഭിക്കുന്നില്ല. 2009ലാണ് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ ആശ പ്രവർത്തകരെ നിയോഗിക്കുന്നത്.
ആശ വർക്കർമാരുടെ ഡ്യൂട്ടി
പ്രതിരാേധമരുന്നു വിതരണം, രോഗികളെ ആശുപത്രിയിലേയ്ക്കു മാറ്റൽ, വാക്‌സിനേഷന് സഹായിക്കൽ, വീടുകളിലെത്തി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ, രോഗികളായവരെ സന്ദർശിച്ച് സഹായം ചെയ്യൽ, രോഗമുക്തി വരെ കാര്യങ്ങൾ അന്വേഷിക്കൽ, കിണർ ക്ലോറിനേഷൻ, പരിസര ശുചീകരണം
ദിവസ വേതനം 200 രൂപ
ആശ (ASHA, Accredited Social Health Activists)വർക്കർമാരെ
നിയോഗിച്ചത്
2009ൽ
'കൊവിഡ് കാലമായതോടെ ജോലി ഭാരം ഇരട്ടിച്ചു. നിലവിലെ ചെലവിന് അനുസരിച്ചുള്ള വേതന വർദ്ധനവെങ്കിലും ലഭിക്കണം.'
-സരള, ആശ വർക്കർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |