SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.31 PM IST

ഇന്നലെ 484 പേര്‍ക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയില്‍ 484 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 483 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് . ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4783 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.11 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 217 പുരുഷന്‍മാരും 206 സ്ത്രീകളും 61 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 539 പേര്‍ രോഗമുക്തരായി. 5736 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 209667 പേര്‍ കൊവിഡ് ബാധിതരായി. 202241 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 27139 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-105, ഏറ്റുമാനൂര്‍-34, പള്ളിക്കത്തോട്-19, ഈരാറ്റുപേട്ട-17, രാമപുരം-16, വെള്ളൂര്‍-15, എരുമേലി-14,

പനച്ചിക്കാട്, കോരുത്തോട്, അയ്മനം-13, കറുകച്ചാല്‍-12, ആര്‍പ്പൂക്കര-10, അയര്‍ക്കുന്നം, അതിരമ്പുഴ-9, വാകത്താനം, ചങ്ങനാശേരി, കുറിച്ചി, പായിപ്പാട്-8, തിടനാട്. കരൂര്‍-7,

പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, ഉദയനാപുരം-6, മണര്‍കാട്, മറവന്തുരുത്ത്, ചെമ്പ്, കടുത്തുരുത്തി, നെടുംകുന്നം, നീണ്ടൂര്‍-5, തിരുവാര്‍പ്പ്, തലയോലപ്പറമ്പ്, മാടപ്പള്ളി, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, മുണ്ടക്കയം, വെച്ചൂര്‍, മാഞ്ഞൂര്‍, തലപ്പലം, ഞീഴൂര്‍, പാമ്പാടി-4, വാഴപ്പള്ളി, വൈക്കം, വെള്ളാവൂര്‍, ചിറക്കടവ്, തൃക്കൊടിത്താനം-3, തലയാഴം, കാണക്കാരി, മുളക്കുളം, ടി.വി പുരം, എലിക്കുളം, ഭരണങ്ങാനം, വാഴൂര്‍, വിജയപുരം, പാലാ, ഉഴവൂര്‍, കുമരകം, മീനച്ചില്‍-2, കടനാട്, പാറത്തോട്, വെളിയന്നൂര്‍, കങ്ങഴ, കൊഴുവനാല്‍, കാഞ്ഞിരപ്പള്ളി, കല്ലറ, മൂന്നിലവ്-1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.