SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.05 PM IST

അതിവേഗ റെയിൽ: സർക്കാരിന് കടുംപിടിത്തമെന്ന് യു.ഡി.എഫ്

k-rail

കോട്ടയം: അതിവേഗറെയിൽ പാതയുമായി ബന്ധപ്പെട്ട് സ്ഥലവാസികളുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ ഇരകളാകുന്ന ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോട്ടയത്ത് നടത്തിയ തെളിവെടുപ്പിന് ശേഷം കെ.റെയിൽ യു.ഡി.എഫ് ഉപസമിതി കൺവീനർ എം.കെ.മുനീർ എം.എൽ.എ അറിയിച്ചു.

പദ്ധതി ലാഭകരമാകുമോ, പരിസ്ഥിതി പ്രശ്നമുണ്ടാക്കുമോ, ജനങ്ങളെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല. ഏതു പദ്ധതി തുടങ്ങുമ്പോഴും അതിന്റെ ദോഷഫലം അനുഭവിക്കേണ്ടിവരുന്നവരോടാണ് ആദ്യം ചർച്ച നടത്തേണ്ടത്. കെ.റെയിലിന്റെ കാര്യത്തിൽ സർക്കാർ ഇതുവരെ ആരുമായും സംസാരിച്ചിട്ടില്ല. റെയിൽ പാത അതു വഴി പോകും, ഇതു വഴി പോകുമെന്ന സംശയമല്ലാതെ ഏതു വഴി പോകുമെന്ന് ജനങ്ങൾക്കറിയില്ല. പദ്ധതി സംശയ നിഴലിലാണ്. ഒന്നിലും സുതാര്യതയില്ലെങ്കിലും ആദ്യം സ്ഥലമെടുപ്പ്, അതിനു ശേഷം പ്രശ്നങ്ങളെല്ലാം പരിഹാരമെന്ന കടും പിടിത്തത്തിൽ ഏകപക്ഷീയമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കുടി ഒഴിപ്പിക്കപ്പെടുന്നവർ, പദ്ധതി പ്രദേശത്ത് താമസം തുടരുന്നവർ എന്നിവർക്കു മാത്രമല്ല ബുദ്ധിമുട്ടെന്നും മുനീർ ചൂണ്ടിക്കാട്ടി.

ജനങ്ങൾക്കൊപ്പം

തിരുവനന്തപുരത്ത് അടുത്ത സിറ്റിംഗിന് ശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കി യു.ഡി.എഫിന് കൈ മാറും. ഒറ്റക്കെട്ടായി ജനങ്ങൾക്കൊപ്പം നിൽക്കുന്ന തീരുമാനമാകും ഉണ്ടാവുകയെന്നും മുനീർ പറഞ്ഞു. മോൻസ് ജോസഫ് എം.എൽ. എ, കെ.സി ജോസഫ്, സി.പി.ജോൺ, കെ.രാജൻ ബാബു, യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ, കൺവീനർ ജോസി സെബാസ്റ്റ്യൻ തുടങ്ങിയവരും സംബന്ധിച്ചു. തെളിവെടുപ്പിൽ കെ.റെയിൽ വിരുദ്ധ ആക്ഷൻ കമ്മിറ്റി ഭാരവാഹികളും വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രവർത്തകരുമടക്കം നിരവധി ആളുകൾ ആശങ്ക പങ്കുവെച്ചു .

ഇതിനാണ് മറുപടി വേണ്ടത്:

 പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കും.

 തണ്ണീർത്തടങ്ങൾ നികത്തപ്പെടും.

 പാതയുടെ ഇരുവശത്തും വൻ മതിൽ

 സ്ഥിരം പ്രളയ ബാധിതമേഖലയാകും.

 വൻ തോതിൽ മണ്ണു വേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, K RAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.