കട്ടപ്പന: ഓണക്കിറ്റിനൊപ്പം ഏലയ്ക്ക വിതരണം ചെയ്യുന്നതിലൂടെ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ആരോപിച്ചു. കിറ്റിലെ 20 ഗ്രാം ഏലയ്ക്കയ്ക്ക് 39.5 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലേലം പിടിച്ചത് കിലോഗ്രാമിന് 1389 രൂപ നിരക്കിലാണ്. അന്നത്തെ ഉയർന്ന ശരാശരി വില 1147 രൂപയായിരുന്നു. ഈ വിലയിൽ 8, 7 എം.എം. ബോൾഡ് കായ ലഭിക്കുമ്പോൾ ഉയർന്ന തുകയ്ക്ക് ലേലത്തിൽ പിടിച്ചവർ കിറ്റിനൊപ്പം നൽകുന്നത് പല ഗ്രേഡിലുള്ള കായയാണ്. ഇതിന് 800 രൂപയിൽ താഴെ മാത്രമേ വരൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |