കോട്ടയം: പാലാ നിയമസഭാ നിയോജക മണ്ഡലത്തിൽ പെടുന്ന എലിക്കുളം പഞ്ചായത്തിലെ വാർഡ് ഉപതിരഞ്ഞെടുപ്പിലെ തോൽവി ഇടതുമുന്നണിക്ക് ക്ഷീണവും യു.ഡി.എഫിന് തല ഉയർത്തിപ്പിടിക്കാവുന്ന ആശ്വാസ ജയവുമായി. കോട്ടയം ജില്ലയിലെ ഏക ഉപതിരഞ്ഞെടുപ്പായിരുന്നു എലിക്കുളത്തേത്. ഇടതു മുന്നണി തുടർഭരണ നേട്ടം ഉയർത്തി വീടുകയറിയുള്ള പ്രചാരണം നടത്തിയെങ്കിലും കേരളകോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥി പരാജയപ്പെട്ടു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസ് റിബലായി മത്സരിച്ച ജോജോ ചീരാംകുഴി വിജയിച്ചതെങ്കിലും സ്ഥാനമേൽക്കും മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പാലായിലെ യഥാർത്ഥ പരാജയകാരണം കണ്ടെത്താൻ എൽ.ഡി. എഫ് അന്വേഷണ കമ്മിഷനെ നിയോഗിച്ചിരിക്കുന്നതിനിടയിലാണ് എലിക്കുളത്തെ പരാജയം.
അവസരവാദത്തിന് തിരിച്ചടി
നിയമസഭാ കൈയ്യാങ്കളി കേസിലടക്കം കേരളാ കോൺഗ്രസിന്റെ അപഹാസ്യരാഷ്ട്രീയ നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് എലിക്കുളം ഉപതിരഞ്ഞെടുപ്പു ഫലം.
- ജോഷി ഫിലിപ്പ് , ഡി. സി.സി. പ്രസിഡന്റ്
കെ.എം.മാണിയെ വേട്ടയാടിയ സി.പി.എമ്മിനെ കൂട്ട് പിടിച്ച് ജോസ് വിഭാഗം ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കൻ നടത്തിയ ഗുണ്ടായിസത്തിനെതിരെയുള്ള വിജയമാണിത്.
- സജി മഞ്ഞക്കടമ്പിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |