കോട്ടയം : മാസ്‌കിട്ടോണം, സോപ്പിട്ടോണം, വാക്‌സിനെടുത്തോണം എന്ന മുന്നറിയിപ്പുമായി കിടപ്പു രോഗികളുടെ വീടുകളിൽ 'മാവേലിയെത്തി'. വാക്‌സിനെടുത്ത് സുരക്ഷിതമായ ശേഷമാണ് ഇന്നലെ ജനറൽ ആശുപത്രിയിലെ വാക്‌സിൻ വിതരണ സംഘത്തിനൊപ്പം മാവേലി വീടുകളിൽ എത്തിയത്. ജില്ലാ ജനറൽ ആശുപത്രിയിലെ പി.പി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു വിവിധ സ്ഥലങ്ങളിൽ വാക്‌സിൻ വിതരണംം. മർച്ചന്റ് അസോസിയേഷനും, വ്യാപാരി സമിതിയും, മാർക്കറ്റ് തൊഴിലാളികൾക്കായി ക്രമീകരിച്ച വാക്‌സിൻ വിതരണ കേന്ദ്രത്തിൽ ആദ്യം മാവേലി എത്തി. സാമൂഹിക സുരക്ഷ പാലിക്കേണ്ട ആവശ്യകത ബോദ്ധ്യപ്പെടുത്തി. ഇതിനു ശേഷം തിരുവാതുക്കൽ എൻ.എസ്.എസ് കരയോഗത്തിലെയും, വി.എസ്.എസ് മുള്ളൻകുഴിയിലെയും പൊതുജനങ്ങൾക്കുള്ള വാക്‌സിനേഷൻ സെന്ററിലും മാവേലിയെത്തി. തുടർന്നാണ് നഗരസഭ 14 -ാം വാർഡിലെ, പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്യാത്ത കിടപ്പ് രോഗികൾക്ക് വാക്‌സിനെടുക്കുന്നതിനായി മാവേലി എത്തിയത്. ഹെൽത്ത് ഇൻസ്‌പെക്‌ടർ ജിജേഷാണ് മാവേലിയായി വേഷമിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |