പനച്ചിക്കാട് : ബൈക്കിന്റെ ഹോണടിച്ചത് ഇഷ്ടപ്പെടാഞ്ഞ് വൃദ്ധനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. കുഴിമറ്റം മന്നം സ്‌കൂളിനു സമീപം രജിതാ നിവാസിൽ രാധാകൃഷ്ണനാണ് (70) മർദ്ദനമേറ്റത്. രാധാകൃഷ്ണൻ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് കുഴിമറ്റം പാറപ്പുറം കാരടിക്കുഴിയിൽ ലിബിൻ കെ. ഐസക്കിനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു.
പശുക്കളെ കറന്ന് ഉപജീവനം നടത്തുന്നയാളാണ് രാധാകൃഷ്‌ണൻ. കഴിഞ്ഞ 13ന് പാറപ്പുറം ഭാഗത്ത് വച്ച് ബൈക്കിൽ പോകവെ ഹോണടിച്ചതിന്റെ പേരിൽ ലിബിനുമായി വാക്കുതർക്കമുണ്ടായിരുന്നു. പത്തു ദിവസത്തിനു ശേഷം 23 ന് രാധാകൃഷ്ണന്റെ വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നു. ശ്വാസകോശ രോഗിയായ രാധാകൃഷ്ണന്റെ മുഖത്തും നെഞ്ചിനും വയറ്റിലും മർദനമേറ്റു. നെഞ്ചിന് ഇടതു വശത്ത് രക്തം കട്ട പിടിച്ച് കരുവാളിച്ച പാടുണ്ട്. മുഖം നീരു വന്നു വീർത്തു. ഭവനഭേദനത്തിനുൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കാമായിരുന്നിട്ടും അതൊഴിവാക്കുവാൻ ചിങ്ങവനം പൊലീസിനെ സ്വാധീനിച്ചതായി ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |