കോട്ടയം: ഇന്ധന വില വർദ്ധനവ് തടയാൻ പെട്രോൾ ഉത്പ്പന്നങ്ങൾ ജി.എസ്.ടിയിൽ പെടുത്തണമെന്നാണ് എൻ.സി.പി നിലപാടെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ പത്രസമ്മേളനത്തിൽ പറഞ്ഞു .സംസ്ഥാനങ്ങൾക്ക് ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണം .
രാജ്യ താൽപര്യത്തിന് വിരുദ്ധമായ കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതി ഇന്ത്യയെ വിൽക്കുവാൻ വച്ചിരിക്കുന്നതിന് തുല്യമാണ്.
കൂട്ടകലാപം നടക്കുന്ന കേരളത്തിലെ കോൺഗ്രസിൽ നിന്ന് എൻ.സി.പിയിലേക്ക് പ്രവർത്തകരുടെ ഒഴുക്കാണ്. ഡി.സി.സി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതോടെ ഇത് വർദ്ധിക്കും. പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നവീകരിച്ച ഓഫീസ് തുറക്കും. അടുത്ത മാസത്തോടെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓഫീസാകും. പഴയ നേതാക്കളെ ആരെയും പുറത്താക്കിയിട്ടില്ല. മരം മുറി കേസിൽ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനപ്പുറം ഉദ്യോഗസ്ഥർക്കപ്പുറം മറ്റാർക്കെതിരെയും അഴിമതി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചാക്കോ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ലതികസുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ.രാജൻ , സുഭാഷ് പുഞ്ചക്കോട്ടിൽ ,ജില്ലാ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു തുടങ്ങിയവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |