പാലാ: വൈദികരെന്ന വ്യാജേനെ ഫോൺ വിളിച്ച് ചില സംഘങ്ങൾ പെൺകുട്ടികളെ വലയിലാക്കാൻ കെണിയൊരുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പാലാ രൂപത. അടുത്ത കാലത്ത് ഇത്തരം തന്ത്രവുമായി ചിലർ രംഗത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മാർ ജോസഫ് കല്ലറങ്ങാട്ട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയത്. വൈദികൻ എന്ന വ്യാജേന പ്രാദേശിക ജനപ്രതിനിധികൾ അടക്കമുള്ള സ്ത്രീകളെയാണ് തട്ടിപ്പുകാർ ആദ്യം വിളിക്കുന്ന്. ആ പ്രദേശത്തെ പള്ളിയിലെ പഴയ പുരോഹതിനെന്ന് പറഞ്ഞ് പരിചയപ്പെടുത്തും. ഇപ്പോൾ വിദേശ രാജ്യത്ത് താമസിക്കുകയാണന്നും പറയും. പഠനത്തോടനുബന്ധിച്ച് സർവ്വേയുടെ ഭാഗമായി സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനായി ഏതാനും യുവതികളുടെ ഫോൺ നമ്പർ തരണമെന്ന് ആവശ്യപ്പെടും. ഇങ്ങനെ കരസ്ഥമാക്കിയ ഫോൺ നമ്പരിലേക്ക് വിളിച്ച് മോശമായി സംസാരിക്കും. പലർക്കും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായതോടെയാണ് ആസൂത്രിതമായ നീക്കമാണെന്ന് വ്യക്തമായതെന്ന് രൂപതാധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |