കോട്ടയം : വീഥികളിൽ ഉണക്കമത്സ്യ വിൽപ്പന വീണ്ടും സജീവമായി. കൊവിഡ് രണ്ടാം ഘട്ടത്തിന്റെ ദുരിതത്തിൽ വലയുന്ന വഴിയോരക്കച്ചവടക്കാരും, തൊഴിൽ തേടി എത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് മത്സ്യ വില്പനയിലേക്ക് മാറിയത്. മാർക്കറ്റിലെ ഉണക്കമത്സ്യങ്ങളുടെ വിലയെക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവിടെ വില്പന. പച്ചമീനുകൾക്ക് പൊതുവെ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഉണക്കമത്സ്യം വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. നോയമ്പ് സീസൺ ആയത് കച്ചവടത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. അച്ചാർ ഇടുന്നതിനായി മത്സ്യം വാങ്ങാൻ എത്തുന്നവരാണ് ഏറെയും. മലപ്പുറം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യമെത്തുന്നത്. നിർമ്മാണ മേഖലയിലെ തൊഴിൽക്ഷാമം മൂലമാണ് അന്യസംസ്ഥാന തൊഴിലാളികൾ മത്സ്യ വില്പനയുമായി നിരത്തുകളിലുള്ളത്.
വിലനിലവാരം ഇങ്ങനെ (അരക്കിലോ)
ശീലാവ് : 50
തലേക്കല്ലി : 50
നഗ്ഗ് : 100
സ്രാവ് : 100
മുള്ളൻ : 70
മംഗട : 50
വാഹനങ്ങളിലും കാൽനടയായും പോകുന്നവരാണ് കൂടുതലായും മത്സ്യംവാങ്ങാനെത്തുന്നത്.
ഷാജി,കച്ചവടക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |