പാലാ: നർക്കോട്ടിക് ജിഹാദ് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ പാലായിലെത്തുമെന്ന് സൂചന. മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും. തന്റെ പക്കലുള്ള തെളിവുകളും വിശ്വാസികൾ പലപ്പോഴായി ഉന്നയിച്ച പരാതികളും ബിഷപ്പ് അന്വേഷണ സംഘത്തിനു കൈമാറുമെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ അറിയിച്ചു. കല്ലറങ്ങാടിന്റെ പ്രസംഗത്തെ ഗൗരവമായെടുക്കുകയാണ് കേന്ദ്ര അന്വേഷണ ഏജൻസികളെന്ന് ബി.ജെ.പി. നേതാക്കളും വെളിപ്പെടുത്തുന്നു.
കേരളാ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ഇതിനകം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഒരു ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇതു സംബന്ധിച്ച് വിശദമായ പരിശോധനകൾ തുടങ്ങി.
സമീപകാലത്ത് കോട്ടയം ജില്ലയിലും സമീപത്തും നടന്ന റേവ് പാർട്ടികളുടെ വിവരങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് ശേഖരിച്ചു കഴിഞ്ഞു. വാഗമണ്ണിൽ നടന്ന മയക്കുമരുന്നു പാർട്ടി സംഘടിപ്പിച്ചത് ഒരേ വിഭാഗത്തിൽ പെട്ടവരാണെന്ന വിവരം പുറത്തുവന്നിരുന്നു. പാർട്ടിയിൽ പങ്കെടുത്തവരാകട്ടെ മറ്റൊരു വിഭാഗതിൽ ഉൾപ്പെട്ടവരും . ബിഷപ്പ് പറഞ്ഞുവച്ചതും അതുതന്നെയാണ്.
അടുത്തിടെ വൈദികർ എന്ന വ്യാജേന സഭയിൽപെട്ട ചില വനിതാ ജനപ്രതിനിധികളെ വിളിച്ച് പെൺകുട്ടികളുടെ ഫോൺ നമ്പരുകൾ ആവശ്യപ്പെട്ട സംഭവവും ഉണ്ടായി.
കൂടുതൽ ഗൗരവമുള്ള പല വിവരങ്ങളും ഇക്കാര്യത്തിലുണ്ടെന്നാണ് സൂചന. അതിനാൽ തന്നെയാണ് സംഭവത്തിൽ ബിഷപ്പ് കല്ലറങ്ങാട് രൂക്ഷമായി പ്രതികരിച്ചതും അതിൽ ഉറച്ചു നിൽക്കുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |