പാലാ: സംസ്ഥാനത്ത് നർക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നിരവധി പ്രമുഖർ ബിഷപ്പിനെ വിളിച്ച് പിന്തുണ അറിയിച്ചു. ഇതിനിടെ കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് വിവിരം. ഡൽഹിയിൽ നിന്ന് ചില ഉദ്യോഗസ്ഥർ ബിഷപ്പിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വിഷയം ഗൗരവമായി തന്നെയാണ് കാണുന്നത്. കഴിഞ്ഞ ദിവസം പാലായിൽ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത ചിലരെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.
ഇന്നലെയാണ് കേന്ദ്ര ഏജൻസികൾ ബിഷപ്പിന്റെ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഈ ഏജൻസികൾ പാലായിലെത്തി വിവരം നേരിട്ട് ശേഖരിക്കും. കോട്ടയം, ഇടുക്കി ജില്ലകളിൽ സമീപകാലത്ത് നടന്ന മയക്കുമരുന്ന് നൽകിയുള്ള പാർട്ടികളെ പറ്റിയും ഇതു ജിഹാദാണെന്ന് സംശയിക്കാനുള്ള കാരണങ്ങളും ബിഷപ്പിൽ നിന്നും ചോദിച്ചറിയും.
കാടടച്ചുള്ള ഒരു വെളിപ്പെടുത്തലല്ല ബിഷപ്പ് നടത്തിയതെന്നാണ് സൂചന. സംസ്ഥാനത്ത് നർക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന് സംശയിക്കാനുതകുന്ന തെളിവുകളും പരാതികളും സഭാ നേതൃത്വത്തിനുണ്ട്. കഴിഞ്ഞ സഭാ സിനഡിൽ ഇതു സംബന്ധിച്ച ഗൗരവതരമായ ചർച്ചകൾ നടന്നിരുന്നു.
നർക്കോട്ടിക് ജിഹാദെന്ന് സംശയിക്കുന്നതിന് നിരവധി ഉദാഹരണങ്ങൾ സഭയുടെ പക്കലുണ്ടെന്നാണ് വിവരം. ഇതിന്റെ വിശദാംശങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറും. ഒരു സമുദായത്തെയോ മതത്തെയോ അപമാനിക്കുകയോ ഒറ്റപ്പെടുത്തുകയോ അല്ല, മറിച്ച് തെറ്റായ പ്രവണ ചൂണ്ടിക്കാണിക്കുകയായിരുന്നുവെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബിഷപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |