കോട്ടയം: പോത്ത്, ആട് വളർത്തൽ കർഷകരെ മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ വഞ്ചിക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. കർഷകരെ സഹായിക്കാനായി സർക്കാർ ക്രമീകരിച്ച എം.പി.ഐയിൽ പോത്ത്, എരുമ എന്നിവ നൽകുന്നത് നഷ്ടം ആയതിനാൽ കർഷകർ തയ്യാറാകുന്നില്ല. ഇതിന്റ മറവിൽ കരാറുകാരുമായി ഒത്തുകളിച്ച് അന്യസംസ്ഥാനത്തു നിന്നും മൃഗങ്ങളെ അധിക വിലയ്ക്ക് ഇറക്കി കർഷകരെ വഞ്ചിക്കുകയാണ്. ജീവനോടെ തൂക്കുമ്പോൾ പോത്തിനും എരുമയ്ക്കും കിലോയ്ക്ക് 175 രൂപയും കാളയ്ക്കും പശുവിനും 130 രൂപയും ആടിന് 350 രൂപയും കിട്ടിയാലെ കർഷകനു പിടിച്ചു നിൽക്കാനാകു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |