കോട്ടയം: കുടിയന്മാർക്ക് കരുതലൊരുക്കി ബിവറേജസ് കോർപ്പറേഷൻ. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ചില്ലറ വിൽപ്പന ശാലകളിൽ നവീകരണം ആരംഭിച്ചു. ഏറ്റവും തിരക്കേറിയ കോട്ടയം കോടിമതയിലെയും വൈക്കത്തെയും ചില്ലറ വിൽപ്പന ശാലകൾ പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റാനും നടപടിയായി.
ലോക്ക് ഡൗൺ ഇളവു വന്നതോടെ ബിവറേജസ് കോർപ്പറേഷൻ ചില്ലറവിൽപ്പനശാലകൾ തുറന്നപ്പോൾ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നിയന്ത്രണങ്ങളെല്ലാം ലംഘിക്കപ്പെട്ടതോടെ ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. കോടതി നിർദേശത്തെത്തുടർന്ന് വിൽപ്പനശാലകളിൽ എക്സൈസ് പരിശോധന നടത്തിയിരുന്നു. പാർക്കിംഗ് സൗകര്യമുണ്ടോ, ഉപഭോക്താക്കൾക്കു ക്യൂ നിൽക്കുന്നതിനു സൗകര്യമുണ്ടോ, മഴയും വെയിലും ഏൽക്കാതിരിക്കാൻ ക്രമീകരണമുണ്ടോ എന്നീ കാര്യങ്ങളാണ് പരിശോധിച്ചത്.
പരിശോധനയിൽ ജില്ലയിലെ 13 ചില്ലറ വിൽപ്പന ശാലകളിൽ അഞ്ചിടത്തും അടിസ്ഥാന സൗകര്യങ്ങളില്ലെന്നാണ് കണ്ടെത്തിയത്.
ക്രമീകരണങ്ങൾ
സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലേക്ക് മാറ്റും
ക്യൂ നിൽക്കാൻ ഷെഡുകൾ നിർമ്മിക്കും
പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും
സാനിറ്റൈസറും വെള്ളവും ക്രമീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |