കുമരകം: മലയാേര പ്രദേശങ്ങളിൽ തിമിർത്തു പെയ്ത മഴവെള്ളം പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിത്തുടങ്ങി. ഇതാേടെ കുമരകം ഉൾപ്പടെയുള്ള പഞ്ചായത്തുകളിൽ വെള്ളം കയറി. കാേട്ടയം - കുമരകം റാേഡിൽ ഇല്ലിക്കൽ കവല, ആമ്പക്കുഴി തുടങ്ങിയ ഇടങ്ങളിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം വെള്ളക്കെട്ടായി. രാത്രിയാേടെ ഇരുചക്ര വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ റാേഡിൽ ജലനിരപ്പുയർന്നു. തിരുവാർപ്പ് പഞ്ചായത്തിൽ 100 ലധികം വീടുകളിൽ വെള്ളം കയറി. ചെങ്ങളം ഭാഗത്താണ് ഏറെ ദുരിതം. കിളിരുർ ഗവ: ഹൈസ്ക്കുളിൽ തിരുവാർപ്പ് പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കി. കിഴക്കൻ വെള്ളം എത്തിക്കൊണ്ടിരിക്കുന്നതിനാൽ കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് വെള്ളം കയറുമെന്നാണ് അധികൃതരുടെ നിഗമനം. പല പാടശേഖരങ്ങളുടേയും പുറംബണ്ട് കവിഞ്ഞ് വെള്ളം കയറുകയാണെങ്കിൽ മോട്ടോർ വച്ച് കൃഷി സംരക്ഷിക്കാനുള്ള നീക്കത്തിലാണ്. അയ്മനം പഞ്ചായത്തിൽ സി.എം.എസ്.എൽ.പി.സ്കൂൾ, പി.ജെ.എം.യു.പി. എസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. 25 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 14-ാം വാർഡിലെ എസ്.റ്റി കാേളനി, പുല്ലാത്ര, പരുമന കാേളനി,കല്ലുമട, വാഴയ്ക്കാമറ്റം തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ക്യാമ്പുകളിൽ എത്തിയവരിലേറെയും. കുമരകത്തെ താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് ഇന്നലെ വെള്ളം കയറിയത്. ഇന്ന് ജലനിരപ്പ് ഉയരുമെന്ന നിഗമനത്തിൽ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |