ചങ്ങനാശേരി: തൃക്കൊടിത്താനം കിളിമല - അടവിച്ചിറ നിവാസികൾ വെള്ളിയാഴ്ച പുലർച്ചെ കേട്ടത് മൂന്ന് ആത്മഹത്യകൾ. നാലുകോടി പുത്തൻകാവ് വിരുത്തിയിൽ ജയകുമാർ (58), പായിപ്പാട് അടവിച്ചിറ കുമ്പവേലി കുന്നത്ത് വീട്ടിൽ സുനിൽകുമാർ (48), ചിറയിൽ സത്യൻ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ജയകുമാറിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലും സുനിലിനെ വെള്ളിയാഴ്ച പുലർച്ചെ എസ്.എൻ.ഡി. പി ശ്മാശാനത്തിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും സത്യനെ സമീപത്തുള്ള ആയിത്തുമുണ്ടകപ്പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അടവിച്ചിറ ഭാഗത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം.
കൃഷിയ്ക്കായി ഒരുക്കിയ പാടശേഖരങ്ങളും തോടും സമീപത്ത് വീടുകളും ഉണ്ടെങ്കിലും ശ്മശാനം സമീപത്ത് തന്നെ സ്ഥിതി ചെയ്യുന്നതിനാൽ ആൾ സഞ്ചാരം കുറവായ പ്രദേശമാണിത്. കൃഷിയ്ക്ക് മുൻപായി തോടിന്റെ ആഴം കൂട്ടിയിരുന്നതിനാൽ ഒരാൾ പൊക്കത്തിൽ വെള്ളം തോട്ടിലുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. മരിച്ച മൂവരും സുഹൃത്തുക്കളാണെന്ന അഭ്യൂഹം പ്രദേശത്ത് വലിയ ആൾക്കൂട്ടത്തിനിടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |