SignIn
Kerala Kaumudi Online
Thursday, 25 April 2024 9.27 AM IST

പൂട്ടുകയേ വഴിയുള്ളൂവെന്ന് ഹോട്ടൽ ഉടമകൾ !

gas

കോട്ടയം: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് ദീപാവലി 'സമ്മാന'മായി ഇന്നലെ ഒറ്റയടിക്ക് 266 രൂപ കൂട്ടിയതോടെ ചെറുകിട, ഇടത്തരം ഹോട്ടലുകൾ പൂട്ടേണ്ട ഗുരുതര സ്ഥിതിയിലായെന്ന് ഉടമകൾ. 19 കിലോ തൂക്കം വരുന്ന വാണിജ്യ സിലിണ്ടറിന് 1000 രൂപയുടെ വർദ്ധനവാണ് മൂന്ന് മാസത്തിനുള്ളിൽ ഉണ്ടായത് . ഇടത്തരം ഹോട്ടലുകളിലേക്ക് ഒരു ദിവസത്തേക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്ന ചെലവിൽ കുറഞ്ഞത് 3000 രൂപയുടെ വർദ്ധന ഒരു മാസത്തിനുള്ളിൽ ഉണ്ടായി.ഇതിനിടെയാണ് ഗ്യാസ് വിലയും വർദ്ധിപ്പിച്ചത്. ഇതനുസരിച്ച് ആഹാരസാധനങ്ങളുടെ വില കൂട്ടാൻ കഴിയില്ല.

ഗാർഹിക ഉപയോഗത്തിനുള്ള 14.5കിലോയുടെ സിലിണ്ടറിന് ഇപ്പോൾ 907 രൂപയാണ് വില . വാണീജ്യസിലിണ്ടറുമായി ആയിരം രൂപയുടെ വ്യത്യാസമുണ്ട്. എന്നാൽ ഹോട്ടലുകളിൽ ഇത് ഉപയോഗിച്ചാൽ 10000 രൂപ വരെ പിഴയടക്കേണ്ടിവരും.

'അമ്പതു ശതമാനം സീറ്റുകളിൽ മാത്രമാണ് ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുവാദം. വൈദ്യുതി, വെള്ളം, ലൈസൻസ് നിരക്കുകളിൽ ഒരു കുറവും സർക്കാർ വരുത്തിയിട്ടുമില്ല . ചെലവ് കൂടിയതനുസരിച്ച് ആഹാരസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ കഴിയാത്തതിനാൽ ഹോട്ടലുകൾ അടച്ചു പൂട്ടുകയേ മാർഗമുള്ളു. '

- സുരേഷ്, ഹോട്ടൽ ഉടമ

'കുക്കിംഗ് ഓയിലിനും പാചക വാതകത്തിനുമാണ് ഏറ്റവുമധികം വിലകൂടിയത്. എന്നാൽ നാലു വർഷം മുമ്പത്തെ ചായയുടെ വില തന്നെയാണ് ഇപ്പോഴും. ഇതിനിടയിലാണ് കൊവിഡ് മൂലം കച്ചവടം കുറഞ്ഞത്. ചെലവ് കൂടിയതനുസരിച്ച് വരുമാനം കൂടുന്നില്ല. മിക്ക കടകളും നഷ്ടത്തിലാണ് . ഗുരുതര പ്രതിസന്ധിയാണ് ഹോട്ടൽ മേഖല നേരിടുന്നത്.'

- എൻ.പ്രതീഷ്, ജില്ലാ സെക്രട്ടറി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, GAS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.