കോട്ടയം: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനും വിശ്രമിക്കാനും പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളിൽ ബുക്കിംഗ് പുനരാരംഭിച്ചു. കൊവിഡ് കാലത്ത് നിറുത്തിവച്ചിരുന്ന സൗകര്യമാണ് പുനഃസ്ഥാപിച്ചത്.
റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറുന്നതിനൊപ്പം നിലവിലുള്ളവ നവീകരിക്കുന്നുമുണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഭക്ഷണശാലയും കംഫർട്ട് സ്റ്റേഷനും നിർമിക്കും. നിലവിൽ മിക്ക റെസ്റ്റ് ഹൗസുകളിലും ഭക്ഷണശാലകൾ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടുതൽ ജനകീയമാക്കാനാണ് പദ്ധതി. പൊതുജനങ്ങൾക്ക് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർക്ക് നിലവിലുള്ള ബുക്കിംഗ് സൗകര്യം നഷ്ടപ്പെടില്ല. വി.ഐ.പി, പി.ഡബ്ല്യു.ഡി റൂമുകൾ ഒഴിവാക്കിയാണ് ബുക്കിംഗ്. എ ക്ലാസ് റൂമുകൾക്ക് 600 രൂപയും ബി ക്ലാസ് റൂമുകൾക്ക് 400 രൂപയുമാണ് ചാർജ്. ഫ്സ്റ്റ് ക്ലാസ് റസ്റ്റ് ഹൗസുകളിലെ സ്യൂട്ട് റൂമുകൾക്ക് 1000 രൂപയാണ് ചാർജ്.
10 റെസ്റ്റ് ഹൗസുകൾ
കോട്ടയം, ചങ്ങനാശേരി, പാലാ, അരുണാപുരം, കടുത്തുരുത്തി, വൈക്കം, കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് റെസ്റ്റ് ഹൗസുകൾ. ഇതിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം, അരുണാപുരം, കടുത്തുരുത്തി എന്നിവയാണ് ഫസ്റ്റ് ക്ലാസ് റെസ്റ്റ് ഹൗസുകൾ.
പ്രത്യേകൾ
എ.സി, നോൺ എ.സി റൂമുകൾ എല്ലായിടത്തുമുണ്ടാകും
ഫസ്റ്റ് ക്ലാസ് റെസ്റ്റ് ഹൗസുകളിൽ ഒരു മാനേജരും ജീവനക്കാരും
സെക്കൻഡ് ക്ലാസ് റെസ്റ്റ് ഹൗസുകളിൽ ഒരു കെയർ ടേക്കർ
എല്ലാ റെസ്റ്റ് ഹൗസുകളിലും വിശാലമായ പാർക്കിംഗ് സംവിധാനം
പുതിയതും വരും
വാഗമൺ റോഡിൽ തീക്കോയി പഞ്ചായത്തിൽ വഴിക്കടവിലും എം.സി റോഡിൽ ഏറ്റുമാനൂർ ഭാഗത്തും പുതിയ റെസ്റ്റ് ഹൗസ് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന് പദ്ധതിയുണ്ട്. ശബരിമല തീർത്ഥാടകർക്ക് പ്രയോജനപ്പെടും വിധം മുണ്ടക്കയം, എരുമേലി റെസ്റ്റ് ഹൗസുകൾ നവീകരിക്കും
ബുക്കിംഗിന് resthouse.pwd.kerala.gov.in
റൂമുകളുടെ എണ്ണം:
കോട്ടയം-23, ചങ്ങനാശേരി-14, വൈക്കം-14, അരുണാപുരം-9, കടുത്തുരുത്തി-6, ഈരാറ്റുപേട്ട-6, പാലാ-4, മുണ്ടക്കയം-4, എരുമേലി-4, കാഞ്ഞിരപ്പളളി-3
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |