തിരുവനന്തപുരം: എം.സി റോഡിലെ ബ്ലാക്ക് സ്പോട്ടുകളെന്ന് നാറ്റ്‌പാക് കണ്ടെത്തിയ കോട്ടയത്തെ കുറവിലങ്ങാട്, വെമ്പള്ളി, തോറ്റുവ എന്നിവിടങ്ങളിൽ വേഗനിയന്ത്രണ സംവിധാനങ്ങളൊരുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കേന്ദ്ര മാനദണ്ഡപ്രകാരം തെർമോ പ്ലാസ്റ്റിക് കോമ്പൗണ്ട് ഉപയോഗിച്ചിട്ടുള്ള മാർക്കിംഗ്, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഈ മാർക്കിംഗിലൂടെ അമിത വേഗതയിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിസരവാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വെമ്പള്ളി ബ്ലാക്ക് സ്‌പോട്ട് നാറ്റ്പാക് പരിശോധിച്ചിരുന്നു.
ഉഴവൂർ ബൈപ്പാസ് ഉൾപ്പെടുന്ന കിടങ്ങൂർ -ഉഴവൂർ-കൂത്താട്ടുകുളം കെ.ആർ നാരായണൻ സ്മാരക റോഡിന് പുതിയ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉഴവൂർ ബൈപ്പാസിന്റെ അലൈൻമെന്റ് ഉൾപ്പെടുത്തി പുതുക്കിയ അലൈൻമെന്റും തയ്യാറാക്കിയിട്ടുണ്ട്. ചീഫ് എൻജിനീയറുടെ പരിശോധനയ്ക്ക് ശേഷം തുടർനടപടിയുണ്ടാവും.
ചേർപ്പുുങ്കൽ -മരങ്ങാട്ടുപള്ളി , പ്റയാർ -കടപ്ലാമറ്റം , കുര്യനാട് - വെളിയന്നൂർ തുടങ്ങിയ റോഡുകൾ ഉൾപ്പെടുന്നതാണ് കെ.ആർ നാരായണൻ റോഡ്. റോഡിന്റെ വളവുകൾ നിവർത്തി വീതി കൂട്ടുന്നതിനുള്ള പ്റവൃത്തി സംബന്ധിച്ച ഇൻവെസ്റ്റിഗേഷൻ നടത്തി പുതുക്കിയ അലൈൻമെന്റ് തയ്യാറാക്കിയിട്ടുണ്ട്.
ഇടക്കോലി - കോട്ടയം മെഡിക്കൽ
കോളേജ് റോഡിന് 20 കോടി
ഇടക്കോലി - കോട്ടയം മെഡിക്കൽ കോളേജ് റോഡിന് ഇരുപത് കോടി രൂപയുടെ തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എട്ട് റീച്ചുകളിലായി 19 ചെറു റോഡുകളും നാല് പാലങ്ങളുമാണ് വരുന്നത്. ഇതിൽ രണ്ട് റോഡ് ഒഴികെ മറ്റെല്ലാം ശരാശരി എട്ടു മീറ്ററിന് താഴെയാണ് വീതി. കുറഞ്ഞത് പത്ത് മീറ്റർ വീതി ആവശ്യമാണെന്നാണ് കിഫ്ബി നിബന്ധന. ഇതിന് സ്ഥലം ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഫുൾഡെപ്ത് റിക്ലമേഷൻ രീതിയിൽ പ്റവൃത്തി നടത്താനുള്ള സാദ്ധ്യത പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വാക്കേത്തറ -കല്ലറ - കപിക്കാട് റോഡിന് 20 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയിരുന്നു. അതിന്റെ ഡി.പി.ആർ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിശദമായ ഡി.പി.ആർ തയ്യാറാക്കി കിഫ്ബിക്ക് കൈമാറാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നാറ്റ് പാക് വേഗനിയന്ത്രണം ശുപാർശകൾ
10 മില്ലിമീറ്റർ വരെ കനമുള്ള ട്റാൻസ്വേർസ് ബാർ മാർക്കിംഗ് സ്ഥാപിക്കുക
അഥവ ബിറ്റുമിൻ ഉപയോഗിച്ചുള്ള സ്റ്റാൻഡേഡ് ഹമ്പുകൾ സ്ഥാപിക്കുക
അഥവ വേഗത നിയന്ത്റണത്തിനു വേണ്ട ബാരിക്കേഡുകൾ സ്ഥാപിക്കുക
'നാറ്റ്പാക് നിർദേശങ്ങളിൽ ഏതു സംവിധാനം നടപ്പാക്കണമെന്ന് പൊലീസ്, തദ്ദേശവാസികൾ, ട്റാഫിക് റെഗുലേറ്ററി കമ്മിറ്റി അംഗങ്ങൾ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും'
- മന്ത്രി പി.എ. മുഹമ്മദ് റിയാസ്
(മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |