കോട്ടയം: ഒരു പേര മരമെങ്കിലുമില്ലാത്ത വീടില്ല. എന്നിട്ടും വഴിയോരക്കച്ചവടക്കാർ നമ്മുടെ കോട്ടയത്തും പേരയ്ക്ക വിറ്റ് ഉപജീവനം കണ്ടെത്തുന്നു. വാങ്ങാൻ ആളുണ്ടെന്നു തന്നെയാണ് വിൽപ്പനക്കാർ പറയുന്നത്. സാധാരണ നാട്ടു പേരയ്ക്കയേക്കാൾ വലുതാണെന്നതാണ് വഴിവക്കിൽ നിന്ന് ഇവ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. പല പഴങ്ങളെയും പോലെ തമിഴ്‌നാട്ടിൽ നിന്നാണ് മുഖ്യമായും ഇവ എത്തുന്നത്.
നാടൻ പേരയ്ക്കയുമുണ്ട്. കിലോയ്ക്ക് 100 രൂപയാണ് വില. റെഡ്, വൈറ്റ് എന്നീ ഇനങ്ങളുമുണ്ട്. ഇവയ്ക്ക് വില അൽപ്പം കൂടുതലാണ്.
തമിഴ്‌നാട്ടിൽ സീസൺ ആയതിനാൽ നെല്ലിക്കയും വഴിയോരക്കച്ചവടക്കാരുടെ കൈവശമുണ്ട്. മറുനാടൻ നെല്ലിക്കയ്ക്ക് നാടൻ നെല്ലിക്കയേക്കാൾ വലുപ്പം കൂടുതലാണ്. ഒന്നര കിലോ 100 രൂപയ്ക്കാണ് വഴിയോരത്ത് വിൽക്കുന്നത്. നെല്ലിക്കയ്ക്കും ആവശ്യക്കാരുണ്ട്. വയനാട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള നെല്ലിക്കയും വിപണിയിലുണ്ട് . ഉച്ചകഴിഞ്ഞെത്തുന്ന മഴ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
പേരയ്ക്ക
പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കും, കാഴ്ചശക്തി വർദ്ധിപ്പിക്കും, തൈറോയിഡ് പ്രശ്നങ്ങൾക്ക് പരിഹാരം, വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക
ഹൈപ്പർ അസിഡിറ്റി, മൂത്രതടസ്സം, മുടികൊഴിച്ചിൽ, അകാലനര, ചർമ രോഗങ്ങൾ, പ്രമേഹം, ശരീരവേദന, വിളർച്ച, രുചിയില്ലായ്മ , ദഹന പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |