എരുമേലി: എരുമേലി, മുണ്ടക്കയം മേഖലകളിൽ ഉരുൾപൊട്ടൽ തുടർക്കഥയാകുമ്പോഴും സർക്കാർ സംവിധാനം നിശ്ചലമാണെന്നും സഹായങ്ങൾ വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു. ഉരുൾപൊട്ടൽ ഉണ്ടായ എരുമേലി ശബരിമല പാതയിലെ കണമല, എരത്വപുഴ, പാക്കനം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വീടുകൾക്കും റോഡുകൾക്കും വലിയ രീതിയിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മുണ്ടക്കയം, കൂട്ടിക്കൽ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ട് 26 ദിവസങ്ങൾ കഴിഞ്ഞു. ഇവിടുത്തെ ജനങ്ങൾ ഇപ്പോഴും ക്യാമ്പുകളിലാണ്. പ്രഖ്യാപനങ്ങൾ ഒഴിച്ചാൽ സർക്കാരിന്റെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ദുരന്തഭൂമി സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ലിജിൻ ലാൽ പറഞ്ഞു. അടിയന്തരമായി സർക്കാർ വിദഗ്ദ്ധ സമിതിയെ കൊണ്ട് പഠനം നടത്തണം. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.സി അജി, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് മധു, യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻ ലാൽ, മണ്ഡലം ജനറൽ സെക്രട്ടറി സോജി എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |