പൊൻകുന്നം: ജോയിന്റ് ആർ.ടി.ഓഫീസിലെ സേവനങ്ങളെല്ലാം ഓൺലൈനിലാക്കിയപ്പോൾ കൂടുതൽ വേഗത്തിലും സുതാര്യമായും ഇടപാടുകൾ നടത്താനാകുമെന്നാണ് എല്ലാവരും കരുതിയത്.എന്നാൽ ഓഫീസിന്റെ പടി കയറിയിറങ്ങി മടുക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. ലൈസൻസ് അടക്കം വാഹനസംബന്ധമായ എല്ലാ രേഖകളും തപാൽവഴി ഇടപാടുകാരുടെ മേൽവിലാസത്തിലെത്തിക്കണമെന്നാണ് ചട്ടം. ഓഫീസിലെ കാര്യങ്ങൾ കൃത്യമായി നടക്കാതെ എങ്ങനെ രേഖകൾ തപാലിൽ അയക്കുമെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. രണ്ടു യു.പി.എസ് ഉള്ളത് രണ്ടും തകരാറിലാണ്. വാടകകെട്ടിടത്തിൽനിന്ന് സിവിൽസ്റ്റേഷനിലേക്ക് പ്രവർത്തനം മാറ്റിയതോടെ ജനറേറ്ററും ഇല്ലാതായി. പ്രതികൂല കാലാവസ്ഥയിൽ വൈദ്യുതി മുടക്കം പതിവാണ് . കമ്പ്യൂട്ടർ ഓണായിവരുമ്പോൾ വൈദ്യുതി ഓഫാകും.
യു.പി.എസ്.മാറിത്തരണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ശരിയാക്കിത്തരാം എന്ന മറുപടിമാത്രമാണ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |