മുണ്ടക്കയം : ശബരിമലയിലേക്കുള്ള പ്രധാന പാതയായ മുണ്ടക്കയം - കോരുത്തോട് റോഡ് പുനർനിർമാണം വൈകുന്നത് പ്രദേശവാസികളെയും തീർത്ഥാടകരെയും ഒരുപോലെ വലയ്ക്കുന്നു. ഗതാഗതയോഗ്യമായിരുന്ന റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി നാലുമാസം മുൻപ് കുത്തിപ്പൊളിക്കുകയായിരുന്നു. പതിമൂന്ന് കിലോമീറ്റർ റോഡിൽ ഓരോ നാനൂറ് മീറ്റർ ഇടവിട്ട് വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുകയാണ്. മഴ തുടരുന്നതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ടാറിംഗിനായി നിരത്തിയ മെറ്റിലുകൾ ഇളകിയ നിലയിലാണ്. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുുന്നത് നിത്യസംഭവമാണ്. കുഴികളിൽ ചാടി വാഹനങ്ങൾക്ക് തകരാറും സംഭവിക്കുന്നുണ്ട്. അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിലെത്താൻ പ്രദേശവാസികൾക്ക് മറ്റ് മാർഗമില്ല. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |