SignIn
Kerala Kaumudi Online
Thursday, 28 March 2024 6.11 PM IST

അന്ന് ഉരുൾപൊട്ടൽ, ഇന്ന് മലവെള്ളപ്പാച്ചിൽ ദുരിതം വിട്ടൊഴിയാതെ മലയോരമേഖല

raksha-pravarthanam

മുണ്ടക്കയം : മാസങ്ങളായി പെയ്യുന്ന കനത്ത മഴ കിഴക്കൻ മലയോര മേഖലയെ ഭീതിയിലാഴ്ത്തുന്നു. മഴ ശക്തമായി പെയ്താൽ ഉരുൾപൊട്ടലും, മലവെള്ളപ്പാച്ചിലും ദുരിതം വിതയ്ക്കുകയാണ്. നിരവധി വീടുകളിലാണ് തുടർച്ചയായി വെള്ളം കയറുന്നതും നാശനഷ്ടം സംഭവിക്കുന്നതും. ഒക്ടോബർ 16 ന് ഉണ്ടായ ഉരുൾപൊട്ടലിന്റെ ഭീതി വിട്ടുമാറും മുൻപേയാണ് ഇളങ്കാട് കേന്ദ്രീകരിച്ച് ഇന്നലെ അതിശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. തീരപ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. പുല്ലകയാറും,പാപ്പാനി തോടും കരകവിഞ്ഞൊഴുകി. ഇളങ്കാട്, വെളളായിൽ സനീഷ്, വെളളാരത്തിൽ അഭിലാഷ്, കണ്ടൻകുളത്ത് ലാലു, വെംബ്ലി, മിഷ്യൻ പറമ്പിൽ ബിജു, കൊഴിപ്പുറം സാബു, കൊഴിപ്പുറം ഷാജി ഇളങ്കാട് ഏഴേക്കർ , മതിയത്ത് പ്രിയ, മേലേതിൽ ഇസ്മായിൽ, കൊട്ടുതുരുത്തിയിൽ ഉണ്ണി,തവാർണയിൽ മധു, കൊട്ടുതുരുത്തിയിൽ അമ്മുകുട്ടി, പാലകുന്നേൽ ഇർഷാദ്, കാഞ്ഞിരെതൊട്ടിയിൽ രജീഷ്, മാടത്താനിയിൽ ഷാജഹാൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. മുക്കുളം താഴത്തങ്ങാടി, കാരക്കാട്ട് ഹംസ, കുരുവിക്കാട്ട്, സുകുമാരൻ, പാലക്കുന്നേൽ നജീബ്, പാറയിൽ കുഞ്ഞുമോൻ, മുക്കോലിൽ ഉമ്മർ എന്നിവരുടെ വീടുകൾക്ക് ചുറ്റും തുരുത്തായി വെള്ളം ഒഴുകിയത് മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കുട്ടിക്കൽ ചപ്പാത്തിയും മണിമലയാറ്റിലും ജലനിരപ്പുയർന്നു. ഭീതിയോടെയാണ് തീരപ്രദേശത്തെ ജനങ്ങൾ നേരം വെളുപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.