കോട്ടയം: കേരളത്തിന്റെ വിനാശത്തിന് ഇടയാക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേരള ജനപക്ഷം സെക്യൂലർ ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു. രണ്ട് ലക്ഷം കോടി രൂപ ഉണ്ടെങ്കിൽ പോലും പദ്ധതി നടപ്പിലാക്കാൻ കഴിയില്ല. മൂന്നര ലക്ഷം കോടി രൂപ കടക്കെണിയിലായിരിക്കുന്ന കേരളത്തെ വീണ്ടും വലിയ കടക്കെണിയിലേക്ക് വലിച്ചെറിയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരണം. ജപ്പാൻ ഉപേക്ഷിച്ച പദ്ധതിയാണ് കേരളത്തിൽ എത്തിക്കാൻ നോക്കുന്നത്. കെ-റെയിൽ പദ്ധതിയിലൂടെ മലയാളികളെ വലിയ കടത്തിൽ മുക്കി കൊല്ലാനുള്ള നീക്കം തടയുക മാത്രമല്ല, ഇതിന് പിന്നിലുള്ള ഗൂഢോദ്ദേശ്യം വെളിയിൽ കൊണ്ടുവരാൻ എല്ലാ രാഷ്ട്രീയ കക്ഷികളും മുതിരണമെന്നും ജോർജ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |