കോട്ടയം: ജില്ലയിലെ അതിദരിദ്രരുടെ അന്തിമ പട്ടിക 31ന് നിലവിൽവരും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുതല വിവരശേഖരണവും സൂപ്പർ ചെക്കിംഗും പൂർത്തിയായി.
പൊതുവേദികളിൽ പ്രദർശിപ്പിച്ചിട്ടുള്ള പഞ്ചായത്ത്, നഗരസഭതല സാദ്ധ്യതപട്ടികയിലെ പരാതികൾ അതത് ഗ്രാമസഭയിൽ ചർച്ചചെയ്ത് തീർപ്പാക്കും. ഇതിനായി 29 ,30 തിയതികളിൽ ജില്ലയിലെ എല്ലാ വാർഡുകളിലും ഗ്രാമസഭ ചേരും. 31 തദ്ദേശ സ്ഥാപന സമിതികൾ യോഗം ചേർന്ന് വൈകിട്ട് അഞ്ചിനകം അതിദരിദ്രരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
അന്തിമ പട്ടികയിൽ ഉൾപ്പെടുന്നവരുടെ ജീവനോപാധിക്ക് ആവശ്യമായ മൈക്രോപ്ലാൻ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കും. അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം പൂർണമായും ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.
'' അതിദരിദ്രരുടെ അന്തിമ പട്ടിക തയ്യാറാക്കൽ പ്രക്രിയയിൽ ജില്ലയെ ഒന്നാമതെത്തിക്കാൻ പ്രയത്‌നിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ജനകീയ സമിതിയംഗങ്ങൾ, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരായ നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ കില റിസോഴ്‌സ് പേഴ്‌സൻസ് തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്''
നിർമല ജിമ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |