കോട്ടയം: മത്സ്യ വില കുത്തനെ ഉയർന്നു., നാടൻ കരിമീന്റെ ലഭ്യത മാർക്കറ്റിൽ കുറഞ്ഞു. ക്രിസ്മസിനു ശേഷം മത്സ്യങ്ങളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കടൽ കായൽ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വിപണിയിൽ വില വർദ്ധനവ് ഉണ്ടാകാൻ കാരണം. നാടൻ കരിമീൻ കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു. മാർക്കറ്റിൽ കൂടുതലായും ലഭിക്കുന്നത് ഗുണനിലവാരം കുറഞ്ഞ ആന്ധ്രാ കരിമീനും വളർത്തു കരിമീനുമാണ്. ഇവയ്ക്ക് 450, 500 എന്നിങ്ങനെയാണ് വില. നാടൻ കരിമീനിന് 600രൂപവരെ ഗ്രേഡ് അനുസരിച്ച് വിലയുണ്ട്. കഴിഞ്ഞ ദിവസം ഓരോഗ്രേഡിനും ഇരുപത് രൂപയുടെ കുറവ് കുമരകത്തെ ഉൾനാടൻ മത്സ്യ സഹകരണസംഘം കുറച്ചിട്ടുണ്ട്. ജില്ലയിൽ കൂടുതലായും കരിമീനുകൾ കുമരകം, കരിമ്പുംകാലാ എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്..
ചെറിയമത്തിയ്ക്കും, കൽചാളയ്ക്കുമാണ് വിലക്കുറവുള്ളത്. ഇതിന് 100 രൂപയാണ് വില. മുനമ്പം, ചെല്ലാനം, തോപ്പുംപടി, അഴീക്കൽ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മത്സ്യങ്ങൾ എത്തിക്കുന്നത്. കടലിൽ ബോട്ട് പോകാത്തതിനാൽ ഫ്രഷ് മത്സ്യങ്ങൾ ലഭ്യമല്ല. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയിമടങ്ങിയെത്തതാണ് ഇതിനു കാരണം. വഴിയോര വിപണി സജീവമായി നടക്കുന്നുണ്ടെങ്കിലും ഗുണനിലവാരം കുറഞ്ഞ മത്സ്യങ്ങളും ഫ്രീസ് ചെയ്ത മത്സ്യങ്ങളുമാണ് വില്പ്പനയ്ക്ക് എത്തിക്കുന്നത്. മത്സ്യങ്ങൾക്ക് നിലവിൽ വില കൂടുതലാണെങ്കിലും ആവശ്യക്കാരുണ്ട്.
കൽചാള 100 രൂപ (പഴയ വില 140), മത്തി 120, നെൻമീൻ പീസ് 920, ഉരുളൻ മോത പീസ് 720, വെള്ളകേര പീസ് 400, ചെമ്മീൻ 200, പാമ്പാട 260, വറ്റ (ഫുൾ) 360, ചൂര ( പഴയ വില 160), ചെമ്പല്ലി 240 (പഴയ വില 200), കായൽ വറ്റ 260 (പഴയവില 220), ഉഴുവൽ 140 (പഴയ വില 180), കേര 420 (പഴയ വില 320), മോത 320 , കാളാഞ്ചി 600, ഓലക്കൊഴുവ 380 (പഴയ വില 340),തോവാര വറ്റ (പഴയവില 180),അയല പുതിയ വില 200 രൂപ (പഴയവില 200), കിളി 200 രൂപ (പഴയ വില 200), നാടൻ മത്തി 260 രൂപ (പഴയ വില 240), കുറുവ പരൽ 200, കായൽ വാള 350, ശീലാവ് 220, സിലോപിയ 140 എന്നിങ്ങനെയാണ് വില വരുന്നത്. ഒരോ ദിവസവും വിലയിൽ വ്യത്യാസം ഉണ്ടാകുന്നുണ്ടെന്ന് മത്സ്യവ്യാപാരിയായ സി.ആർ അനുരാജ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |