SignIn
Kerala Kaumudi Online
Friday, 19 April 2024 8.31 PM IST

ഇബ്രാഹിം അഴിക്കുള്ളിലായത് തികച്ചും നാടകീയം

ibrahim

കോട്ടയം : മെഡിക്കൽ കോളേജ് പ്രസവവാർഡിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതി നീതുവിനൊപ്പം കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിലായത് തികച്ചും നാടകീയമായി. കുഞ്ഞിനെ തട്ടിയെടുത്ത സംഭവം പുറത്തുവന്നതോടെ പൊലീസിന്റെ സംശയം നീതുവിന്റെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നതായിരുന്നു. ആദ്യഘട്ടത്തിൽ മന്ത്രിയടക്കം റാക്കറ്റാണ് ഇതിന് പിന്നിലെന്ന സംശയം രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് നീതുവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ഇതോടെ കാമുകന്റെ പേര് നീതു വെളിപ്പെടുത്തി. എന്നാൽ സംഭവവുമായി കാമുകന് ബന്ധമില്ലെന്ന് ഉറപ്പിച്ച പൊലീസ് ഇയാളെ കളമശേരിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നീതുവിൽ നിന്ന് 30 ലക്ഷം രൂപയും, സ്വർണവും തട്ടിയെടുത്ത കേസിലും, നീതുവിന്റെ കുട്ടിയെ മർദ്ദിച്ച കേസിലുമാണ് ബാദുഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇബ്രാഹിമിന്റെ കണ്ണ് പണത്തിൽ

ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ തന്റെ ജീവനക്കാരിയായ നീതുവുമായി അടുത്ത ഇബ്രാഹിമിന്റെ കണ്ണ് പണത്തിലും, സ്വർണത്തിലുമായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ഇരുവരും ഫ്ലാറ്റെടുത്ത് ഒരുമിച്ച് താമസിക്കാനും തുടങ്ങി. ഇതിനിടെയാണ് നീതു ഗർഭിണിയായത്.

ഇബ്രാഹിമിന്റെ നിർദ്ദേശപ്രകാരം ഗർഭം അലസിപ്പിച്ചു. പിന്നീട് ഇരുവരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. ബിസിനസ് ആവശ്യങ്ങൾക്കായി നീതുവിൽ നിന്ന് പലപ്പോഴായി 30 ലക്ഷം രൂപയും, സ്വർണാഭരണങ്ങളും കൈക്കലാക്കി. ഇതിനിടെയാണ് നീതു രണ്ടാമതും ഗർഭിണിയായത്. എന്നാൽ കാമുകൻ അറിയാതെ നീതു ഗർഭം അലസിപ്പിച്ചു. മറ്റ് വിവാഹാലോചനകളുമായി ഇബ്രാഹിം മുന്നോട്ട് നീങ്ങിയത് നീതുവിനെ ഉൾക്കൊള്ളാനായില്ല. താൻ ഗർഭിണിയാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സിയിലാണെന്നും നീതു കാമുകനോട് പറഞ്ഞു. തുടർന്നാണ് കുട്ടിയെ തട്ടിയെടുക്കാനും അത് ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് വരുത്തിത്തീർക്കാനും പദ്ധതിയിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.