SignIn
Kerala Kaumudi Online
Friday, 19 April 2024 2.45 PM IST

രാസവളം വിലയിൽ പകച്ച് കർഷകർ

valam

കോട്ടയം : പുഞ്ചക്കൃഷി ആരംഭിച്ചതോടെ രാസവള ലഭ്യത കുറയുകയും വില വർദ്ധിക്കുകയും ചെയ്തതോടെ കർഷകർ പ്രതിസന്ധിയിൽ. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻനഷ്ടം നേരിട്ട കർഷകർക്ക് ഇടിത്തീയാണ് വളവില വർദ്ധന. പച്ചക്കറി, വാഴകൃഷികൾക്ക് ഉപയോഗിക്കുന്ന എല്ലുപൊടിക്കും വേപ്പിൻ പിണ്ണാക്കിനും വരെ വില വർദ്ധിച്ചു. യൂറിയ മാത്രമാണ് ആശ്വാസം. പ്രിന്റഡ് വില 265 രൂപയാണ്. ഇതേ വിലയ്ക്കാണ് ചെറുകിട കച്ചവടക്കാർക്ക് നൽകുന്നത്. അതിനാൽ വിലകൂട്ടി വിൽക്കേണ്ടിവരുന്നതായി വ്യാപാരികൾ പറയുന്നു.

രണ്ടു മാസത്തോളമായി വളം മാർക്കറ്റിൽ നിന്നും പൊട്ടാഷ് അപ്രത്യക്ഷമായതോടെ കർഷകർ ദുരിതത്തിലാണ്. ചെടികൾ പുഷ്പിക്കുന്നതിനും കായകൾ പുഷ്ടിപ്പെടുന്നതിനും പൊട്ടാഷ് അത്യാവശ്യമാണ്. ഇതിനു പകരമായി വെണ്ണീറ് ഉപയോഗിക്കാമെങ്കിലും അതും കിട്ടാനില്ല. ദൗർലഭ്യത്തിന്റെ കാരണം കർഷകർക്കും വളവ്യാപാരികൾക്കും വ്യക്തമാകുന്നുമില്ല.

വേണ്ടത്ര പൊട്ടാഷ് നൽകിയില്ലെങ്കിൽ നെൽമണികളുടെ അളവും തൂക്കവും കുറയാൻ കാരണമാകും

രാജീവ്, കർഷകർ

പോക്കറ്റ് ചോർത്തി പ്രതിസന്ധി

 മിശ്രിതവളങ്ങളുടെ (എൻ.പി.കെ) വിലയും വർദ്ധിച്ചു

പൊട്ടാഷിന് ഒറ്റയടിക്ക് 700 രൂപയാണ് വർദ്ധിച്ചത്

20 ൽ നിന്ന് ചില്ലറ വില്പനവില 35 ലേക്ക് ഉയർന്നു

ഉണങ്ങിയ ചാണകത്തിന്റെ വിലയിലും വർദ്ധന

വിലക്കയറ്റം (പഴയത്, പുതിയത്)

പൊട്ടാഷ് : 1010 - 1710 (50 കിലോ)

ഫാക്ടംഫോസ് : 1035 - 1390

മിശ്രവളം : 940 - 1200 (45 കിലോ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.