പാലാ: സ്വകാര്യ ബസിൽ എട്ടാം ക്ളാസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പീഡിപ്പിച്ച ബസ് കണ്ടക്ടർ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സൽ (31), ഒത്താശ ചെയ്തുകൊടുത്ത കട്ടപ്പന സ്വദേശി ഡ്രൈവർ എബിൻ (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ പോക്‌സോ പ്രകാരം കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒത്താശ ചെയ്ത മറ്റൊരു കണ്ടക്ടർ ഓടി രക്ഷപ്പെട്ടു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഷട്ടറിട്ട് പാർക്കു ചെയ്തിരുന്ന ബസിൽ സംശയകരമായ സാഹചര്യത്തിൽ പെൺകുട്ടിയെയും യുവാവിനെയും കണ്ട ഒരാൾ പാലാ ഡിവൈ.എസ്.പി. ഷാജു ജോസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് സി.ഐ. കെ.പി. ടോംസണും സംഘവും കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ കുതിച്ചെത്തുകയായിരുന്നു.
പൊലീസ് ബസിൽ കയറി നോക്കിയപ്പോൾ സ്‌കൂൾ യൂണിഫോം അണിഞ്ഞ പെൺകുട്ടിയും യുവാവും ബാക്ക് സീറ്റിൽ കെട്ടിപ്പിടിച്ച് കിടക്കുന്നതാണ് കണ്ടത്. ബസ് കണ്ടക്ടറായ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സലിനെ (31) കൈയ്യോടെ പിടികൂടി.
വിവാഹിതനായ അഫ്‌സൽ ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു. അഫ്‌സൽ ആവശ്യപ്പെട്ടതനുസരിച്ചാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെൺകുട്ടി കൊട്ടാരമറ്റം ബസ്റ്റാൻഡിൽ എത്തിയത്. പനി ആണെന്നു പറഞ്ഞ് അഫ്‌സൽ തന്റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തിയിരുന്നു. പിന്നീട് ഇയാളുടെ സുഹൃത്തുക്കളായ ആ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് ആളില്ലെന്ന കാരണത്താൽ മുടക്കി. പെൺകുട്ടിയെ ബസിൽ കയറ്റിയ ശേഷം സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും അഫ്‌സലിന് ഒത്താശചെയ്ത് ഷട്ടർ താഴ്ത്തി പുറത്തുപോവുകയായിരുന്നു.
കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത ശേഷം പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന് മുമ്പ് രണ്ടുതവണ അഫ്‌സൽ പെൺകുട്ടിയെ പീഡിപ്പിച്ചതായി വിവരം കിട്ടിയെന്നും പൊലീസ് പറഞ്ഞു.
13 കാരിയായ പെൺകുട്ടിയെ പൊലീസ് പിന്നീട് കൗൺസലിംഗിന് വിധേയമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |