കോട്ടയം : ഒഡീഷ സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. മാലം ഈരേച്ചേരിൽ വീട്ടിൽ മനോജ് വർക്കിയെയാണ് അഡീഷണൽ സെഷൻസ് കോടതി 2 ജഡ്ജി ജോൺസൺ ജോൺ വെറുതെ വിട്ടത്. 2015 ജൂലായ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. തൊഴിൽ തേടി തിരുനക്കര ബസ് സ്റ്റാൻഡിൽ വന്ന ഒഡീഷ സ്വദേശിയായ ബിക്കാരി ഡാക്വിനെ ചുങ്കത്തെ ആൾ താമസം ഇല്ലാത്ത വീട്ടിൽ ആട്ടുകല്ലിന്റെ കുഴവി കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതിയെ വെറുതേ വിട്ടത്. ബിക്കാരിയുടെ പക്കലുണ്ടായിരുന്ന 500 രൂപ പ്രതി ഒളിവിൽ പോയി. തുടർന്ന് ജൂലായ് ഏഴിന് പരിസരവാസികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ചാർജ് ചെയ്ത കേസിൽ, ബിക്കാരിയും പ്രതിയും ഒരുമിച്ച് ജോലി ചെയ്തിട്ടുള്ളവരാണെന്നോ അവർ തമ്മിലുള്ള പരിചയമോ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. മരണം കൊലപാതകല്ലെന്നു ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാതിരുന്നതും പ്രതിയിൽ നിന്ന് തൊണ്ടി മുതലുകൾ കണ്ടെത്താൻ സാധിക്കാഞ്ഞതും അനുകൂലമായി. പ്രതിയ്ക്കായി വേണ്ടി അഡ്വ. രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |