SignIn
Kerala Kaumudi Online
Friday, 19 April 2024 9.47 AM IST

പരീക്ഷക്കാലത്തെ സമരത്തിൽ വലഞ്ഞ് വിദ്യാർത്ഥികൾ

bus

കോട്ടയം. ബസ് ചാർജ് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തുന്ന സമരത്തിൽ വലഞ്ഞത് വിദ്യാർത്ഥികളും സ്ഥിരം യാത്രക്കാരും. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തുമെന്ന് മന്ത്രിയുടെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും കാര്യക്ഷമമായില്ല. പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമടക്കമുള്ളർ പെരുവഴിയിലായി.
സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിലെ യാത്രക്കാരാണ് അക്ഷരാർത്ഥത്തിൽ പെട്ടുപോയത്. ബസ് സമരം തിരുനക്കര ഉത്സവത്തെയും ബാധിച്ചു. സ്വകാര്യ ബസുകൾ കൂടുതലായി സർവീസ് നടത്തുന്ന എറണാകുളം, കട്ടപ്പന, കുമളി തുടങ്ങിയ ദീർഘദൂര റൂട്ടുകളിലെ യാത്രക്കാർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു. കോട്ടയത്ത് നിന്ന് ഏറ്റുമാനൂർ, മെഡിക്കൽ കോളേജ്, കുമരകം, പാലാ, പള്ളിക്കത്തോട്, കറുകച്ചാൽ, ചങ്ങനാശേരി റൂട്ടുകളിലും യാത്രാ ക്ളേശം അതിരൂക്ഷമായിരുന്നു. മെഡിക്കൽ കോളേജിന് പോകേണ്ടവർ ഓട്ടോറിക്ഷയെ ആശ്രമയിച്ചു. രാമപുരം, പൊൻകുന്നം, കൊടുങ്ങൂർ, ഇളംകാട്, പുഞ്ചവയൽ, കോരുത്തോട്, റാന്നി, മുക്കൂട്ടുതറ, വൈക്കം റൂട്ടുകളിൽ യാത്ര ചെയ്യേണ്ടവരും ഏറെ ബുദ്ധിമുട്ടി.
സമരത്തിന്റെ ആദ്യ ദിവസമായിരുന്നതിനാൽ അത്യാവശ്യമില്ലാത്തവർ യാത്ര ഒഴിവാക്കിയിരുന്നു. ചിലർ സ്വന്തം വാഹനങ്ങളെയും മറ്റുമാർഗമില്ലാത്തവർ കെ.എസ്.ആർ.ടി.സിയെയും ആശ്രയിച്ചു.

സർവീസ് നടത്തിയത് 57 ബസ്.

കെ.എസ്.ആർ.ടി.സിക്ക് പല റൂട്ടുകളിലും ബദൽ യാത്രാമാർഗം വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

കോട്ടയം ഡിപ്പോയിൽ നിന്ന് 57 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. സാധാരണ 53 ബസുകളാണ് സർവീസ് നടത്താറ്. അധികമായി ഓടിച്ചത് നാലു ബസുകൾ മാത്രമാണ്. കിഴക്കൻ മേഖലകളിലേയ്ക്കാണ് ഏറെയും ഓടിയത്.

രക്ഷിതാവായ ശശി പാലൂർ പറയുന്നു.

സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന്, കുട്ടികളെ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്‌കൂളിൽ എത്തിക്കേണ്ടിവരുന്നു പരീക്ഷ നടക്കുന്നതിനാൽ മുടക്കാനും നിവൃത്തിയില്ല. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

രക്ഷിതാവായ അൻസിയ പറയുന്നു.

ഓട്ടോറിക്ഷയിലും സ്‌കൂൾ ബസിലും പോകുന്നവരാണ് കൂടുതലും എൽ.പി യു.പി സ്‌കൂൾ വിദ്യാർത്ഥികൾ. മുതിർന്ന കുട്ടികൾ സൈക്കിളിലാണ് പോകുന്നത്. പരീക്ഷ ഇല്ലാത്ത കുട്ടികളിൽ പലരും പണിമുടക്കിനെ തുടർന്ന് സ്‌കൂളിൽ പോയില്ല. വാഹന സൗകര്യമില്ലാത്തവരിൽ പലരും ബന്ധുവീട്ടിലും ബന്ധുക്കളുടെ വാഹനത്തിലുമാണ് സ്‌കൂളിൽ എത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.