വൈക്കം . തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വൈക്കം ക്ഷേത്രകലാപീഠത്തിലെ ക്യാമ്പ് പരിസരത്തുള്ള തരിശുഭൂമിയിൽ സമ്മിശ്ര പച്ചക്കറി കൃഷിയുമായി അദ്ധ്യാപകരും വിദ്യാർത്ഥികളും. വൈക്കം നഗരസഭയുമായി ചേർന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ഒരുക്കിയിരിക്കുന്നത്. നിലം ഒരുക്കുന്ന ജോലികൾ ഒരാഴ്ച മുൻപ് തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയിരുന്നു. കപ്പ, ചേന, തക്കാളി, പയർ, വെണ്ട, പച്ചമുളക്, പ്ലാവ്, മാവ് എന്നിവയാണ് കൃഷി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം പി എം തങ്കപ്പനും നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷും ചേർന്ന് മാവ് നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി ടി സുഭാഷ്, കലാപീഠം മാനേജർ വി.കെ അശോക് കുമാർ, ഡയറക്ടർ പി എൻ ഗോപിനാഥപിള്ള, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ പി സതീശൻ, എം സി കൃഷ്ണകുമാർ, കെ ബി ഗിരിജകുമാരി, സൗമ്യ, കലാപീഠം പ്രിൻസിപ്പൾ എസ് പി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |