കോട്ടയം. നാടിനെ കണ്ണീരിലാഴ്ത്തി, വിനോദയാത്രാ സംഘത്തിലെ മൂന്നു വിദ്യാർത്ഥികളുടെ മരണം. യാത്രയുടെ ആദ്യ ദിനങ്ങളിൽ തന്നെയുണ്ടായ ദുരന്തം സഹപാഠികളെ ഒട്ടൊന്നുമല്ല ഉലച്ചുകളഞ്ഞത്. മൂന്നുപേർ ഇനി തങ്ങളോടൊപ്പമില്ലെന്ന് അവർക്ക് വിശ്വസിക്കാനാവുന്നില്ല. ആഹ്ളാദമുഹൂർത്തങ്ങളായി എക്കാലവും മനസിൽ സൂക്ഷിക്കേണ്ട ഈ യാത്ര ദുരന്ത സ്മരണയായി മാറുകയായിരുന്നു. 77 വിദ്യാർത്ഥികൾ രണ്ട് ബസുകളിലായാണ് ബുധനാഴ്ച വൈകിട്ട് 4.30 ഓടെ ഏറ്റുമാനൂരിലെ മംഗളം കോളേജ് കാമ്പസിൽ നിന്ന് യാത്ര തിരിച്ചത്. എ ബാച്ചിലെ 42 പേരും ബി ബാച്ചിലെ 35 പേരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മരണമടഞ്ഞ മൂവരും എ ബാച്ചിലെ വിദ്യാർത്ഥികളാണ്. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് സ്‌കൂൾ, കോളേജ് തലങ്ങളിലെ വിനോദയാത്ര പരിപാടികൾ മുടങ്ങിയിരുന്നു. നിയന്ത്രണത്തിൽ ഇളവുകൾ വന്നതോടെയാണ് ഇക്കുറി വിനോദയാത്ര നടത്താൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |