പൊൻകുന്നം. കൊവിഡിനെത്തുടർന്ന് ഒന്നര മാസത്തോളം നീണ്ടുനിന്ന ആദ്യത്തെ ലോക്ക്ഡൗൺ കാലത്ത് കേരളക്കരയെ പട്ടിണിയിൽനിന്ന് രക്ഷിച്ച മലയാളിയുടെ പ്രിയപ്പെട്ട ചക്ക ഇപ്പോൾ കണികാണാൻ പോലുമില്ല. നാളത്തേയ്ക്ക് ഓട്ടുരുളിയിൽ കണിവയ്ക്കാനുള്ള വിഭവങ്ങളിൽ പ്രധാനമാണ് ചക്ക. വിഷുക്കണി ഒരുക്കാൻ കൊന്നപ്പൂവും കണിവെള്ളരിയും മാത്രം പോര ചക്കയും വേണം. മറ്റെല്ലാ സാധനങ്ങളും സുലഭമാണ്. എന്നാൽ ചക്ക മാത്രം കിട്ടാക്കനിയാണ്. മേടമാസം മലയാളിയുടെ വീടുകളിൽ ചക്കയും ചക്കവിഭവങ്ങളുംകൊണ്ട് നിറയുന്ന കാലമാണ്. പക്ഷേ ഇക്കുറി ചക്കയ്ക്കുവേണ്ടി കൊതിക്കുകയാണ് മലയാളി. 500 രൂപവരെയാണ് നല്ല വരിക്കച്ചക്കയ്ക്ക് ഇപ്പോഴത്തെ വില. ആർക്കും വേണ്ടാതെ പ്ലാവിന്റെ ചോട്ടിൽ കിടന്ന് നശിച്ചുപോയിരുന്ന ചക്കയ്ക്ക് ഇന്ന് പൊന്നും വിലയാണ്. കാലാവസ്ഥ വ്യതിയാനമാണ് ചക്ക കായ്ക്കാത്തതിന് കാരണമായി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |