SignIn
Kerala Kaumudi Online
Thursday, 25 April 2024 9.20 PM IST

ബ്ലേഡ് മാഫിയ ഹൈറേഞ്ചിൽ പിടിമുറുക്കുന്നു.

blade

നെടുങ്കണ്ടം. കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ബ്ലേഡ് മാഫിയ ഹൈറേഞ്ചിൽ വീണ്ടും പിടിമുറുക്കുന്നു. കൊവിഡ് മൂലം ഹൈറേഞ്ചിലെ ജനങ്ങൾ വലിയ സാമ്പത്തിക പരാധീനതയിലാണ്. ഇത് മുതലാക്കി 100 രൂപയ്ക്ക് അഞ്ച് രൂപ മുതൽ 20 രൂപവരെയാണ് വട്ടിപ്പലിശ ഈടാക്കുന്നത്. ദിവസക്കൂലിക്കാരാണ് കൂടുതലും ഈ കെണിയിൽ വീഴുന്നത്. സാമ്പത്തിക വർഷാവസാനം ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകാരോട് കർക്കശനിലപാട് സ്വീകരിച്ചതോടെ നേരത്തെ വായ്പയെടുത്ത് കുടിശികയായവർ ജപ്തി പേടിച്ചും അന്യസംസ്ഥാന വട്ടിപ്പലിശക്കാരെ ആശ്രയിക്കാൻ നിർബന്ധിതരായി.

വായ്പ ലഭിക്കുന്നതിനുള്ള നൂലാമാലകളും, സിബിൽ സ്‌കോർ കുറവും സാധാരണക്കാർക്ക് ബാങ്കുകളെയും സഹകരണസ്ഥാപനങ്ങളെയും സമീപിക്കുന്നതിന് ബുദ്ധുമുട്ടു സൃഷ്ടിക്കുന്നു. ജനങ്ങൾ ബ്ളേഡുകാരുടെ വലയിൽ വീഴുന്നതിനു പ്രധാന കാരണം ഇതാണ്. വാഹനത്തിന്റെ ആർ.സി.ബുക്ക്, ഒപ്പിട്ട ചെക്ക് ലീഫ്, മുദ്രപത്രം, ആധാരം തുടങ്ങിയവ ഈടായി വാങ്ങിയാണ് പണം നൽകുന്നത് . പലിശയിൽ വിഴ്ച വരുത്തിയാൽ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ സ്ഥലം ഏറ്റെടുക്കുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BLADE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.