കോട്ടയം . നാട്ടിൻ പുറങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന നാടൻ പഴങ്ങൾ ഇപ്പോൾ കണികാണാനില്ല. പച്ചക്കറികൾക്ക് പിന്നാലെ പഴങ്ങൾക്കും തീവിലയാണ്. വരവ് പഴങ്ങളാണ് വിപണി കീഴടക്കിയിരിക്കുന്നത്. മൂന്നാഴ്ച മുൻപാണ് പഴങ്ങൾക്ക് വില വർദ്ധിച്ചത്. നാടൻ വാഴകൃഷി ഉണ്ടെങ്കിലും അപ്രതീക്ഷിതമായി എത്തിയ മഴയിൽ ഭൂരിഭാഗം കർഷകരുടെയും കൃഷി നശിച്ചു. ഇത് നാടൻ വാഴപ്പഴങ്ങളുടെ ലഭ്യതയെ ബാധിക്കുകയും വരവ് വാഴപ്പഴങ്ങളുടെ സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്തു. മാസങ്ങൾക്ക് മുൻപ് വിപണിയിൽ വില കുത്തനെ ഇടിഞ്ഞ വാഴപ്പഴങ്ങൾക്കാണ് ഇപ്പോൾ പുത്തനുണർവ് പോലെ, ഉയർന്ന വില. വില കുത്തനെ കുറഞ്ഞിരുന്ന സമയത്ത് 5 കിലോ 100 രൂപ എന്ന കണക്കിന് പാതയോരങ്ങളിൽ ഏത്തയ്ക്ക വിറ്റഴിച്ചിരുന്നു. തമിഴ്‌നാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് വാഴപ്പഴങ്ങൾ ഇറക്കുമതി ചെയ്യുന്നത്. നോമ്പ് കാലമായതിനാൽ പഴങ്ങൾക്ക് ഡിമാൻഡ് ഏറെയാണ്. തട്ടുകടകളിലേക്ക് ബജ്ജി നിർമ്മാണത്തിന് ഏത്തക്കുലകൾ എടുത്തിരുന്നു. വില വർദ്ധിച്ചതോടെ ഇപ്പോൾ വാങ്ങാൻ എത്തുന്നവർ കുറവാണ്.
ഏത്തപ്പഴം പൊള്ളും.
ഏത്തപ്പഴത്തിനാണ് നിലവിൽ ഉയർന്ന വില. 40 രൂപയുണ്ടായിരുന്ന ഏത്തയ്ക്കായുടെ വില കിലോയ്ക്ക് 60,70 എന്നിങ്ങനെയാണ് വില. 45 രൂപയായിരുന്ന ഞാലിപ്പൂവന് 54 രൂപയാണ്. 15 രൂപയുണ്ടായിരുന്ന പാളയംകോടന് 20 രൂപയാണ് വില. 18 രൂപയുണ്ടായിരുന്ന റോബസ്റ്റയുടെ വില 27 രൂപയാണ്.
ഹോൾസെയിൽ വ്യാപാരി സോബിൻ ജോസഫ് പറയുന്നു.
വില കൂടിയത് വില്പനയെ ബാധിച്ചിട്ടുണ്ട്. ദിവസങ്ങൾ കഴിയുന്നതോടെ പഴം കേടായി വൻ നഷ്ടമാണ് സംഭവിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |