SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.12 AM IST

വളരുന്നു ഗുണ്ടകൾ,​ ലഹരിയുടെ മറവിൽ.

gunda

കോട്ടയം . മാലപൊട്ടിക്കലും കവർച്ചയും ഗുണ്ടാപ്പണിയും 'തത്കാലം' അവസാനിപ്പിച്ച് ലഹരി, സ്വർണക്കടത്തിലേയ്ക്ക് തിരിഞ്ഞ് ക്വട്ടേഷൻ സംഘങ്ങൾ. മുക്കിലും മൂലയിലും സി സി ടി വി വന്നതോടെ റിസ്ക് കൂടിയതാണ് കവർച്ചാ സംഘങ്ങൾ കൂട്ടത്തോടെ ലഹരികടത്തിലേയ്ക്ക് തിരിഞ്ഞത്. ഒറ്റും ഭാഗ്യക്കേടും മൂലമല്ലാതെ പിടിക്കപ്പെടില്ലെന്നതും ചുളുവിൽ കാശുണ്ടാക്കാമെന്നതുമാണ് പലരെയും ലഹരികടത്തിലേക്ക് തിരിച്ചത്. ജില്ലയിലെ ക്വട്ടേഷൻ സംഘങ്ങൾക്കെല്ലാം വൻ ലഹരി കടത്ത് ശൃംഖലയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ വൻ തോതിൽ ലഹരിയുമായി പിടിക്കപ്പെടുന്നവരിലേറെയും ഗുണ്ടകളോ അവരോട് അടുപ്പം പുലർത്തുന്നവരോ ആണ്. ആന്ധ്ര, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിസാര വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് മറിച്ചു വിൽക്കുമ്പോൾ ലക്ഷങ്ങളാണ് പോക്കറ്റിലെത്തുക. പെട്രോൾ പമ്പുകളിൽ നിന്ന് പണം കവരുക, ബൈക്കിലെത്തി മാല കവരുക, മറ്റ് മോഷണങ്ങൾ ഇവയൊക്കെ പതിവായി നടത്തിയിരുന്ന പലരും ഇപ്പോൾ നിശബ്ദമാണ്. പുറമേ നല്ല പിള്ള ചമയുകയും ലഹരി കടത്തിൽ കൂടുതൽ ആക്ടീവാകുകയും ചെയ്യുകയാണ്. കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയാലും കവർച്ചാ മുതൽ വിറ്റ് പണമാക്കുന്നതാണ് വെല്ലുവിളി. ഇതിനിടയിൽ അകത്തുമാകും.

വക്കീൽ ഫീസിനും ലഹരി കടത്ത്.

മിമിക്രി കലാകാരൻ ലെനീഷിനെ കൊലപ്പെടുത്തിയ പ്രതികളിൽ ചിലർ റിമാൻഡിന് ശേഷം പുറത്തിറങ്ങിയപ്പോൾ പിന്നീട് കഞ്ചാവ് കടത്തിലേയ്ക്ക് തിരിഞ്ഞു. കേസ് നടത്താൻ പണത്തിനായാണ് കടത്തെന്നായിരുന്നു ഹിപ്പി ശ്യാമടക്കമുള്ളവർ പൊലീസിനോട് പറഞ്ഞിരുന്നത്. ഇപ്പോൾ കഞ്ചാവ് കേസിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട ആർപ്പൂക്കര സ്വദേശി സ്വദേശി അലോട്ടി ഒരു വർഷത്തോളം കഞ്ചാവ് കടത്ത് മാത്രമായിരുന്നു. പതിവായി പെട്രോൾ പമ്പുകളിൽ നിന്ന് പണം മോഷ്ടിച്ചിരുന്ന കൊലക്കേസ് പ്രതി ലുതീഷ് പുൽച്ചാടിയും ദീർഘനാൾ കഞ്ചാവ് കടത്ത് മാത്രമായിരുന്നു. സ്വർണക്കടത്തിലും കുഴൽപ്പണ ഇടപാടിലും ജില്ലയിലെ ചില യുവജന രാഷ്ട്രീയപ്രവർത്തകർക്കും ഗുണ്ടകൾക്കുമുള്ള പങ്ക് പരസ്യമായ രഹസ്യമാണ്. ജയിലിൽ കിടക്കുന്ന ഗുണ്ടകൾക്കായി എന്തിനും തയ്യാറായി കൗമാരക്കാരടക്കം ചെറുസംഘങ്ങളുണ്ട്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകൾ.

ജില്ലയിൽ കവർച്ചാ കേസുകൾ കുറഞ്ഞപ്പോൾ ലഹരി കടത്ത് കൂടി.

ലഹരിക്കടത്ത് പിടികൂടുന്നത് ഒറ്റു മൂലം.

ഗുണ്ടാനേതാക്കൾ ലഹരി നേരിട്ട് കടത്തില്ല.

കേസ് നടത്താൻ പണം കണ്ടെത്താനും ലഹരിക്കടത്ത്.

പിടിയിലാകുന്നവരിലേറെയും ചില്ലറ വില്പനക്കാർ.

ജയിലിൽ കിടന്നും ലഹരിക്കടത്ത് നിയന്ത്രിച്ച് ഗുണ്ടകൾ.

സജീവ ഗുണ്ടാ സംഘങ്ങൾ . 9, ഗുണ്ടകൾ . 175

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.