SignIn
Kerala Kaumudi Online
Saturday, 20 April 2024 1.26 AM IST

കർഷകർ റബർകൃഷി ഉപേക്ഷിക്കുന്നു.

rub

കോട്ടയം. കാലാവസ്ഥാ വ്യതിയാനം കാരണം ടാപ്പിംഗ് നടക്കുന്നില്ലെങ്കിലും റബർവില കീഴോട്ട് തന്നെ. ഉദ്പാദനം കുറയുമ്പോൾ വില കുതിച്ചുയരേണ്ടതാണ്. ഒരു മാസം മുമ്പ് 180 വരെ എത്തിയ റബർവില 162ലേക്ക് നിലം പൊത്തിയത് കർഷകരെ ഞെട്ടിച്ചു. യുക്രെയിൻ യുദ്ധം അവസാനിക്കാത്തതിന്റെ പ്രതിഫലനമായി അന്താരാഷ്ട്രവില ഇടിഞ്ഞതോടെ ആഭ്യന്തരവില ഇടിക്കാൻ ടയർ കമ്പനികൾ രംഗത്തിറങ്ങിയതാണ് ആഭ്യന്തരവില ഇടിയാൻ കാരണം. ഉദ്പാദനം കുറയുന്ന സീസൺ കണക്കിലെടുത്ത് വിലകൂട്ടേണ്ട അവധിക്കച്ചവടക്കാരും വില കുറച്ചതോടെയാണ് റബർ കിലോയ്ക്ക് 18 രൂപ വരെ കുറഞ്ഞത്.

റെയിൻ ഗാർഡിനും അനുബന്ധ സാമഗ്രികൾക്കും വില കൂടിയതിനൊപ്പം റബർവില ഇടിഞ്ഞതോടെ മഴക്കാലത്ത് റെയിൻ ഗാർഡിംഗ് ഘടിപ്പിച്ചുള്ള ടാപ്പിംഗ് ലാഭകരമല്ലാതായി. വേനൽമഴ അവസാനിക്കാത്തതും വില കുറയുന്ന പ്രവണത തുടരുന്നതും മനസിലാക്കി വ്യാപാരികൾ കൈവശമുള്ള ചരക്ക് വിപണിയിൽ എത്തിച്ചതും വില ഇടിവിന് കാരണമായിട്ടുണ്ട്. സ്റ്റോക്ക് ചെയ്ത ഷീറ്റ് കാലാവസ്ഥ പ്രതികൂലമായതോടെ പൂപ്പൽ ബാധിക്കുകയും ചെയ്തു. ലാറ്റക്സാക്കി സൂക്ഷിച്ചതും ഷീറ്റാക്കി വിൽക്കാനുള്ള പ്രവണത ഉണ്ടായതും വിലയിടിവിന് മറ്റ് കാരണങ്ങളാണ്.

സംസ്ഥാന സർക്കാർ കർഷകരെ കബളിപ്പിച്ചു.

റയിൻ ഗാർഡ് വയ്ക്കുന്നവർക്ക് റബർ ബോർഡ് 5000 രൂപ സബ്സിഡി വാഗ്ദാനം ചെയ്തിരുന്നു . ഇത് വിശ്വസിച്ച് ആവശ്യമായ സാമഗ്രികൾ വാങ്ങി റബർ ഉദ്പാദക സംഘങ്ങൾക്ക് ബില്ല് നൽകി ഒരു മാസമാകാറായിട്ടും സബ്സിഡി ലഭിക്കാത്തതും കർഷകരെ ബുദ്ധി മുട്ടിലാക്കിയിട്ടുണ്ട്.

വിപണി വില 150 രൂപ കണക്കാക്കി കൂടിയ തുക സബ്സിഡിയായി നൽകുന്ന പദ്ധതിയിലും കർഷകർക്ക് കോടികൾ ലഭിക്കാനുണ്ട്. മാർച്ച് 31നുള്ളിൽ കുടിശിക മുഴുവൻ കൊടുത്തു തീർക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഇതുവരെ പണം എത്തിയില്ല. സർക്കാർ താങ്ങുവില കൂട്ടിയതുമില്ല. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച സബ്സിഡി കുടിശികയും നൽകാതെ കർഷകരെ കബളിപ്പിക്കുന്നു. റെയിൻ ഗാർഡ് സബ്സിഡിയും കിട്ടാതായതോടെ സർക്കാരും റബർബോർഡും റബർ കർഷകരുടെ വയറ്റത്തടിച്ചിരിക്കുകയാണ്.

റബർവില.

ഒരു മാസം മുമ്പ്. 180

നിലവിലെ വില. 162

റബർ കർഷകൻ മാത്യു തോമസ് പറയുന്നു.

വളമടക്കം റബർകൃഷിക്കുള്ള ചെലവ് വൻതോതിൽ വർദ്ധിച്ചു. അതനുസരിച്ചു വിലയും കിട്ടുന്നില്ല . ടാപ്പ് ചെയ്യാതിരിക്കുന്നതാണ് ലാഭകരം. വൻവിലയിടിവും ചെലവിലെ വർദ്ധനവും കാരണം റബർകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ചെറുകിട കർഷകർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RUB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.