കോട്ടയം. സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ ജവഹർ ബാലഭവൻ സമരം ഒത്തുതീർന്നതോടെ സമരം ചെയ്ത അദ്ധ്യാപകരെ തിരിച്ചെടുക്കുമെങ്കിലും പിരിച്ചുവിട്ട രണ്ട് അദ്ധ്യാപകരെയും വിരമിച്ചവരെയും തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ബാലഭവൻ സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒന്നര വർഷത്തിനുള്ളിൽ ബാലഭവൻ പുതിയ സ്ഥലത്തേക്ക് മാറ്റുംവരെ കുട്ടികളുടെ ലൈബ്രറിയിൽ തുടരും. ശമ്പള കുടിശിക നിലവിലുള്ളവർക്കും പിരിഞ്ഞുപോയ അദ്ധ്യാപകർക്കും സമയബന്ധിതമായി നൽകാനും ചർച്ചയിൽ തീരുമാനിച്ചതായി സംരക്ഷണ സമിതി രക്ഷാധികാരി പി.കെ.ആനന്ദക്കുട്ടൻ,, കൺവീനർ പി.ജി.ഗോപാലകൃഷ്ണൻ, പി.കെ.ഹരിദാസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |