കോട്ടയം . കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്ന ഇറങ്ങിയ ശേഷം കോട്ടയം ഡിവിഷനിൽ കൊന്നത് 79 കാട്ടുപന്നികളെ. ഇന്നലെ ഉത്തരവിന്റെ കാലാവധി തീർന്നതിനെ തുടർന്ന് വീണ്ടും ഒരു വർഷത്തേയ്ക്ക് പുതുക്കിയ ഉത്തരവും ഇറങ്ങി. അതേസമയം പ്രളയശേഷം കാടുമായി ഒരു ബന്ധവുമില്ലാത്ത പാമ്പാടി അടക്കമുള്ള സ്ഥലങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി നൽകി ആദ്യ ഉത്തരവ് 2020 മേയിലാണ് ഇറങ്ങിയത്.6 മാസമായിരുന്നു കാലാവധി. പക്ഷെ നിയമത്തിലെ സങ്കീർണമായ മാനദണ്ഡങ്ങൾ കാരണം ഒരു കാട്ടുപന്നിയെ പോലും വെടിവച്ചു കൊന്നില്ല. പിന്നീട് 6 മാസത്തേക്ക് കൂടി ഉത്തരവ് നീട്ടി. വീണ്ടും ഒരു വർഷം കൂടി നീട്ടിയ ഉത്തരവിന്റെ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. പുതുക്കിയ ഉത്തരവിന്റെ കാലാവധി തീരുംമുറയ്ക്ക് നശിപ്പിച്ച കാട്ടുപന്നികളുടെ എണ്ണം വിശദീകരിച്ച് സർക്കാരിന് റപ്പോർട്ട് നൽകണമെന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശമുണ്ട്.
ക്ഷുദ്ര ജീവിയായില്ല.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ രണ്ട് വർഷത്തിനിടെ കേന്ദ്ര സർക്കാരിന് മൂന്ന് തവണ അപേക്ഷ നൽകിയെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല. എന്നാൽ മനുഷ്യജീവന് അപകടമുണ്ടാക്കുകയും, കൃഷിയ്ക്ക് നാശം വരുത്തുകയും ചെയ്യുന്ന വന്യജീവികളെ അതത് സംസ്ഥാനങ്ങളുടെ വൈൽഡ് ലൈഫ് വാർഡൻമാർക്ക് ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ച് അവയെ കൊല്ലാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നാണ് കേന്ദ്രം പറയുന്നത്.
ജനംസഹികെട്ടു.
ലക്ഷം രൂപയുടെ കൃഷി നശിപ്പിച്ചു.
മലയോര മേഖലകളിൽ മനുഷ്യരേയും ആക്രമിച്ചു.
കാട്ടുപന്നിയിടിച്ചിട്ട് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു.
പാഞ്ഞോടുന്നതിനിടെ കിണറ്റിൽ വീണ് കുടിവെള്ളം മുടക്കി.
പ്രളയ ശേഷം കൂടി.
പൊന്തൻപുഴ, കോരുത്തോട് പ്രദേശങ്ങളിലെ വനാതിർത്തികളിൽ മാത്രമായിരുന്നു കാട്ടുപന്നിയെങ്കിൽ ഇപ്പോൾ പറമ്പുകളിലെല്ലാം പന്നിമയമാണ്. പ്രളയ ശേഷം തോട്ടിലൂടെയും മറ്റും വ്യാപകമായി ഒഴുകിയെത്തിയ പന്നി പെറ്റുപെരുകി. മലയോരത്തെ റബർ കാടുകളിലും പന്നിക്കൂട്ടങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |