കോട്ടയം . കൊയ്തിട്ട നെല്ല് സംഭരിക്കുന്നതിൽ ഇടനിലക്കാരുടെ ചൂഷണം വ്യാപകമായതോടെ അദ്ധ്വാനം പതിരാകുമോയെന്ന ആശങ്കയിൽ നെൽകർഷകർ. നെല്ല് കൊയ്‌തെടുത്തതിന് ശേഷം പാഡി ഓഫീസറെ നെല്ല് സംഭരിക്കുന്നതിനായി ബന്ധപ്പെടുമ്പോൾ രണ്ടു ദിവസം കഴിഞ്ഞാണ് ഏജന്റുമാരെ അയയ്ക്കുന്നത്. നെല്ലിന്റെ നനവും മറ്റും പറഞ്ഞ് ക്വിന്റലിന് 25 രൂപ വരെയാണ് കിഴിവ് ചോദിക്കുന്നത്. മനപ്പൂർവം നെല്ല് എടുക്കുന്നത് മില്ലുകൾ വൈകിപ്പിക്കുന്നതായും കർഷകർ പറയുന്നു. 16 ടൺ നെല്ലുണ്ടെങ്കിൽ കിഴിവ് കഴിഞ്ഞ് 13 ടൺ നെല്ലിന്റെ തുക മാത്രമാണ് കർഷകന് ലഭിക്കുകയുള്ളൂ. പാട്ടത്തിനും കടമെടുത്തും കൃഷിയിറക്കിയ കർഷകന് പറയാനുള്ളത് നഷ്ടക്കണക്ക് മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |